Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്രേക്ക്ലൈറ്റും...

ബ്രേക്ക്ലൈറ്റും ഹെഡ്ലൈറ്റുമില്ല; ബസുകൾക്കെതിരെ നടപടി

text_fields
bookmark_border
കോട്ടക്കൽ: ദേശീയ--സംസ്ഥാന പാതകളിലോടുന്ന ഭൂരിഭാഗം ബസുകളിലും ബ്രേക്ക് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ബസുകളും നിയമം ലംഘിച്ചാണ് ഓടുന്നത്. ചങ്കുവെട്ടി ജങ്ഷനിൽ കോട്ടക്കൽ എസ്.ഐ ആർ. വിനോദിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. പല ബസുകളിലും ഹെഡ്ലൈറ്റുകൾ പോലും പ്രവർത്തിക്കുന്നില്ല. പരിശോധനക്കെത്തുേമ്പാൾ എല്ലാ ലൈറ്റുകളും പ്രവർത്തനക്ഷമമാക്കുന്ന ഉടമകൾ ഇവ പ്രവർത്തനരഹിതമാകുേമ്പാൾ മാറ്റിയിടാറില്ല. കാര്യമായ പരിശോധനകൾ ഇല്ലാത്തതും ഇവർക്ക് അനുഗ്രഹമാകുന്നു. തൃശൂർ, കോഴിക്കോട്, ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള ഭൂരിഭാഗം ബസുകളുടെയും ഹെഡ്ലൈറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇൻഡിക്കേറ്ററുകൾ പോലും പ്രവർത്തിക്കുന്നില്ല. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളിലും സമാന സ്ഥിതിയാണ്. ഗ്രാമങ്ങളിൽ സർവിസ് നടത്തുന്ന ബസുകളുടെ സ്ഥിതി ദയനീയമാണ്. കോട്ടക്കൽ സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലും നിയമം ലംഘിച്ചോടുന്ന നിരവധി ബസുകൾ കണ്ടെത്തി. ഇരുപത്തഞ്ചോളം സ്വകാര്യ ബസുകൾക്കും പത്തോളം കെ.എസ്.ആർ.ടി.സികൾക്കുമാണ് പിഴ ചുമത്തിയത്. പുതിയ ബൾബ് ഫിറ്റ് ചെയ്ത ശേഷം ബസ് ഹാജരാക്കാൻ നിർദേശം നൽകിയതായി എസ്.ഐ ആർ. വിനോദ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story