Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 4:52 PM IST Updated On
date_range 8 Jun 2017 4:52 PM ISTമെഡിക്കൽ ഉപകരണങ്ങളുടെ വിലനിയന്ത്രണം പ്രൈസിങ് അതോറിറ്റി നീക്കത്തിന് തിരിച്ചടി
text_fieldsbookmark_border
മലപ്പുറം: വിലനിയന്ത്രണ പട്ടികയിലുള്ള ഒൗഷധങ്ങളുടെ കൂട്ടത്തിൽ തെരഞ്ഞെടുത്ത 19 മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടുത്താനുള്ള നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) നീക്കങ്ങൾക്ക് തിരിച്ചടി. വിവരങ്ങൾ കൈമാറാൻ ബന്ധപ്പെട്ട കമ്പനികൾക്ക് നൽകിയ സമയപരിധി മേയ് 31ന് അവസാനിച്ചിട്ടും ഒരു കമ്പനിപോലും വിവരങ്ങൾ നൽകിയില്ല. ജൂൺ ഒമ്പതിനകം വിവരം കൈമാറണമെന്നാണ് എൻ.പി.പി.എയുടെ അന്ത്യശാസനം. വ്യാപകമായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വിലനിയന്ത്രണ പട്ടികയിലുള്ള ഒൗഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇവക്ക് അമിതവില ഇൗടാക്കുന്നത് തടയുകയാണ് എൻ.പി.പി.എ ലക്ഷ്യം. മെഡിക്കൽ ഉപകരണ നിർമാതാക്കൾ, ഇറക്കുമതി ചെയ്യുന്ന കമ്പനികൾ, വിതരണക്കാർ എന്നിവയോടാണ് ഉടൻ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ജൂൺ ഒമ്പതിനകം വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ബന്ധപ്പെട്ട കമ്പനികൾക്കെതിരെ 2013ലെ ഡ്രഗ്സ് (ൈപ്രസ് കൺട്രോൾ) ഒാർഡർ പ്രകാരം നടപടിയെടുക്കുമെന്ന് എൻ.പി.പി.എ മുന്നറിയിപ്പുണ്ട്. ഡിസ്പോസബിൾ സിറിഞ്ചുകൾ, സൂചികൾ, കത്തീറ്റർ, െഎ.ഒ ലെൻസസ്, ബോൺ സിമൻറ്സ്, ഹൃദയവാൽവ്, സർജിക്കൽ വസ്ത്രങ്ങൾ, രക്തബാഗുകൾ, പെർഫ്യൂഷൻ സെറ്റുകൾ, എച്ച്.െഎ.വി പരിശോധനകിറ്റ്, െഎ.വി കാനുല, ഒാർത്തോപീഡിക് ഇംപ്ലാൻറ്സ്, ട്യൂബൽ റിങുകൾ, ഉംബ്ലിക്കൽ ടേപ്പുകൾ തുടങ്ങിയവയാണ് വിലനിയന്ത്രണ പട്ടികയിലുള്ളത്. കുറഞ്ഞ വിലക്ക് ഇത്തരം ഉപകരണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് മെഡിക്കൽ ഉപകരണങ്ങളെ അവശ്യ ഒൗഷധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ എൻ.പി.പി.എ നീക്കം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story