Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യശാല...

മദ്യശാല തുടങ്ങാന്‍ എന്‍.ഒ.സി: ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് മലപ്പുറം നഗരസഭ പ്രമേയം

text_fields
bookmark_border
മലപ്പുറം: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ എന്‍.ഒ.സി ആവശ്യമില്ലെന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് മലപ്പുറം നഗരസഭ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് നഗരസഭ പാര്‍ട്ടി ലീഡര്‍ ഹാരിസ് ആമിയന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തു. ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ നീണ്ട വാഗ്വാദങ്ങൾക്കുശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു. മുണ്ടുപറമ്പ് സ്കൂൾ^കാട്ടുങ്ങൽ പള്ളിയാളി റോഡ്, ഇൗ റോഡിെൻറ സംരക്ഷണഭിത്തി നിർമാണം, മലപ്പുറം നഗരസഭ^കൈനോട് ഫ്ലാറ്റ് റോഡ് കോൺക്രീറ്റിങ് എന്നിവ തനതുഫണ്ടിൽ ഏറ്റെടുത്ത് നടത്താൻ യോഗം തീരുമാനിച്ചു. നഗരസഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കിയ 34 രോഗികള്‍ക്ക് 2500 രൂപ വീതം ചികിത്സ ധനസഹായവും അനുവദിച്ചു. ആറ് വാർഡുകളിൽ സി.എഫ്. വിളക്കുകൾ സ്ഥാപിക്കാൻ കഴിഞ്ഞ വർഷം പദ്ധതി തയാറാക്കിയെങ്കിലും നടപ്പായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ടെൻഡർ എടുത്തയാൾ ഉപകരണങ്ങൾ വിതരണം ചെയ്തിട്ടില്ല. ഇവർക്ക് നോട്ടീസ് നൽകും. പ്രവൃത്തി സ്പിൽഒാവറിൽ ഉൾപ്പെടുത്തുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ വിദഗ്ധരുടെ പാനൽ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭയിൽ സ്ഥാപിച്ച ഒരു എൽ.ഇ.ഡി ൈലറ്റുപോലും കത്തുന്നില്ലെന്നും നന്നാക്കിയ പലതും കേടായതായും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. സി.എഫ്.എൽ അറ്റകുറ്റപ്പണി കഴിഞ്ഞാലുടൻ എൽ.ഇ.ഡിയുടെ അറ്റകുറ്റപ്പണി നടത്തുമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ പി.എ. അബ്ദുൽസലീം വ്യക്തമാക്കി. അടിയന്തര ചികിത്സ ധനസഹായത്തിന് അപേക്ഷ ലഭിച്ചാലുടൻ അർഹതയുള്ളവർക്ക് തുക നൽകാൻ ശുഷ്കാന്തി വേണം. നിലവിൽ ചികിത്സ സഹായം അനുവദിച്ചവരുടെ പട്ടികയിലുള്ള പലരും മരിച്ചവരാണ്. നടപടികളിലുള്ള കാലതാമസമാണ് സഹായം വൈകാൻ കാരണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചാമക്കയം പമ്പ്ഹൗസിന് സമീപമുള്ള ഹോളോബ്രിക്സ് യൂനിറ്റിന് പ്രവർത്തനാനുമതി നൽകുേമ്പാൾ മലിനജലം പുഴയിലേക്ക് ഒഴുക്കില്ലെന്നുള്ള രേഖാമൂലമുള്ള ഉറപ്പ് വാങ്ങണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘മലപ്പുറം മനോഹരം’ പ്രകൃതി സൗഹൃദ കാമ്പയിനിെൻറ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ േയാഗം തീരുമാനിച്ചു. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് നഗരസഭയിൽ പ്രത്യേകം ചട്ടങ്ങൾ രൂപവത്കരിക്കാനും നിയമാവലി തയാറാക്കാനും പ്രത്യേകം കൗൺസിൽ വിളിക്കാനും തീരുമാനിച്ചു. പരിശീലന പറക്കലിനിടെ വിമാനം തകർന്ന് മരിച്ച ൈഫ്ലറ്റ് ലെഫ്റ്റ്നൻറ് എസ്. അച്ചുദേവിന് നഗരസഭ കൗൺസിൽ ബാഷ്പാഞ്ജലി അർപ്പിച്ചു. ചെയര്‍പേഴ്‌സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story