Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2017 12:50 PM GMT Updated On
date_range 4 Jun 2017 12:50 PM GMTപെരിന്തല്‍മണ്ണയില്‍ പനി പടരുന്നു
text_fieldsbookmark_border
പെരിന്തല്‍മണ്ണ: നാലുദിവസം മുമ്പ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ എട്ടുപേര്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ ശനിയാഴ്ച ഉച്ചവരെ ഏഴുപേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ജില്ല ആശുപത്രിയിൽ ശനിയാഴ്ച ഉച്ചവരെ ചികിത്സ തേടിയെത്തി. മഴ ശക്തിപ്രാപിച്ചു തുടങ്ങിയതോടെ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 155 പേരാണ് ൈവറൽ പനിക്ക് ചികിത്സതേടി ശനിയാഴ്ച ജില്ല ആശുപത്രിയിലെത്തിയത്. വൈറൽ പനിക്കും ഡെങ്കിപ്പനിക്കും ചികിത്സക്കുള്ള എല്ലാതരം മരുന്നും ആശുപത്രിയിൽ ലഭ്യമാണെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി അറിയിച്ചു. അതേസമയം, െഡങ്കിപ്പനി ബാധിതരുള്ള പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ കൊതുകു നിവാരണ പ്രവർത്തനങ്ങൾക്കുള്ള േബാധവത്കരണവും കൊതുകിെൻറ ഉറവിട നശീകരണ നടപടികളും സ്വീകരിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി ചികിത്സക്കാവശ്യമായ പ്ലേറ്റ്ലെറ്റും ജില്ല ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, ൈവറൽ പനി ബാധിച്ച് വരുന്നവരെ മുഴുവനും കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പരിമിതമാണ്. അസുഖം മൂർച്ഛിച്ചവരെ മാത്രമാണ് ഇേപ്പാൾ അഡ്മിറ്റ് ചെയ്യുന്നത്. നേരത്തേ പാതായ്ക്കര കൊളക്കട പ്രദേശത്താണ് ഡെങ്കിപ്പനി കണ്ടെത്തിയത്. കൊതുക് വളരുന്ന സാഹചര്യമുള്ളതായി കണ്ടെത്തിയ പ്രദേശങ്ങളിൽ ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിെൻറ നേതൃത്വത്തില്‍ ഫോഗിങ് നടത്താനുള്ള നടപടികൾ സ്വീകരിച്ചു. പനിക്കെതിരെ ജാഗ്രത പാലിക്കാനും കൊതുകിെൻറ ഉറവിട നശീകരണം ശരിയായ രീതിയില്‍ നടത്താനും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story