Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:18 AM GMT Updated On
date_range 31 July 2017 8:18 AM GMTരാജേഷിനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവര്‍ത്തകരെന്ന് തോക്ക് സ്വാമി
text_fieldsbookmark_border
തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിെൻറ മരണത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഹിമവൽ ഭദ്രാനന്ദ എന്ന തോക്ക് സ്വാമി രംഗത്ത്. രാജേഷിനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവര്‍ത്തകര്‍തന്നെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തോക്ക് സ്വാമി. അഴിമതി മറക്കാൻ ബി.ജെ.പിയിലെ നരഭോജികൾതന്നെ സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തോക്ക് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തിൽ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ലെന്നും കുമ്മനം ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും തോക്ക് സ്വാമി ചോദിക്കുന്നു. കേരളത്തിൽനിന്ന് അക്രമരാഷ്ട്രീയം എന്നന്നേക്കുമായി തുടച്ചുനീക്കണം. ഇനി ഒരു ജീവൻപോലും രാഷ്ട്രീയത്തിെൻറ പേരിൽ അസ്തമിക്കാൻ അനുവദിക്കരുത്. വ്യക്തികളെ നിഷ്കരുണം കൊലപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് എങ്ങനെയാണ് മനുഷ്യരെ സംരക്ഷിക്കാനും സേവിക്കാനും സാധിക്കുക? രാഷ്ട്രീയ കഴുകന്മാരുടെ വളർച്ചക്കും സുരക്ഷക്കും വേണ്ടിയുള്ള വളമാണോ സമൂഹത്തിെൻറ ചോര? ബി.ജെ.പിയുടെ അഴിമതി മറക്കാൻ വേണ്ടി ഒരു സഹോദരനെ കൊലക്ക് നൽകിയ നരഭോജികൾ ഒരു കാര്യം ഓർക്കുക, ജനം നിങ്ങളുടെ കറുത്ത മനസ്സ് തിരിച്ചറിഞ്ഞുകഴിഞ്ഞതായും സ്വാമി ഫേസ്ബുക്കിലൂടെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story