Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 2:08 PM IST Updated On
date_range 29 July 2017 2:08 PM ISTഎൻജിനീയർമാരുടെ കുറവ്; തദ്ദേശ സ്ഥാപനങ്ങളിൽ എസ്റ്റിമേറ്റ് തയാറാക്കലും ടെൻഡറും പാതിവഴിയിൽ
text_fieldsbookmark_border
മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളിൽ എൻജിനീയർമാരുടെ കുറവ് കാരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എസ്റ്റിമേറ്റ് തയാറാക്കലും സാങ്കേതികാനുമതിയും പൂർത്തിയായില്ല. ജൂലൈ 15നകം മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും നിർമാണ പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കാനും ആഗസ്റ്റ് ഒന്നിനകം സാങ്കേതികാനുമതി ലഭ്യമാക്കാനുമായിരുന്നു നിർദേശം. എന്നാൽ, ഗ്രാമപഞ്ചായത്തുകളിൽ 28 ശതമാനവും നഗരസഭകളിൽ 18 ശതമാനവും മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നാണ് ജൂലൈ 22ലെ അവലോകനത്തിൽ വ്യക്തമായത്. പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കേണ്ടത് എൻജിനീയർമാരാണ്. എന്നാൽ, മുഴുവൻ പഞ്ചായത്തുകളിലും എ.ഇമാരില്ല. അവരുടെ ചുമതലകൾകൂടി ചിലയിടങ്ങളിൽ ഒാവർസിയർമാർ ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ (എ.ഇ.ഇ) വേണമെന്ന നിബന്ധനയും നടപ്പാവുന്നില്ല. ഉള്ള ഒഴിവുകൾ നികത്തിയിട്ടുമില്ല. 60ഒാളം എ.ഇ.ഇമാരുടെ കുറവാണ് സംസ്ഥാനത്തുള്ളത്. ഇ. ഷംസുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story