Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:47 AM GMT Updated On
date_range 26 July 2017 9:47 AM GMTമലപ്പുറത്തെ റോഡുപരോധം: അഞ്ഞൂറോളം പേർക്കെതിരെ കേസ്
text_fieldsbookmark_border
മലപ്പുറം: കലക്ടറേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ്-എം.എസ്.എഫ് പ്രവർത്തകർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് മലപ്പുറം പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെയാണ് കേസ്. കലക്ടറേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 എം.എസ്.എഫ് പ്രവർത്തകരുടെ ഇടക്കാല ജാമ്യം മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ഉച്ചക്ക് 12 വരെ നീട്ടി. പബ്ലിക് േപ്രാസിക്യൂട്ടർ ഹാജരാവാത്തതിനെ തുടർന്നാണിത്. ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും. തിങ്കളാഴ്ച വൈകീട്ട് മജിസ്േട്രറ്റിന് മുമ്പിൽ ഹാജരാക്കിയ എം.എസ്.എഫ് പ്രവർത്തകർക്ക് നേരത്തെ ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story