Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ തിരിമറി വ്യാപകം:...

റേഷൻ തിരിമറി വ്യാപകം: ഒരു മാസത്തിനിടെ പിടികൂടിയത് രണ്ട് ലോഡ് ഗോതമ്പ്

text_fields
bookmark_border
കുറ്റിപ്പുറം: റേഷൻ ഗോതമ്പ് തിരിമറി വ്യാപകം. ഒരു മാസത്തിനിടെ കുറ്റിപ്പുറം പൊലീസ് പിടികൂടിയത് രണ്ട് ലോഡ് റേഷൻ ഗോതമ്പ്. റേഷൻ കടകളിലേക്ക് വിതരണത്തിനായി കൊണ്ടുവരുന്നവ ഉപഭോക്താക്കൾക്കെത്തിക്കാതെ മറിച്ച് കരിഞ്ചന്തയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ജൂണിൽ ഹൈേവ പൊലീസ് പിടികൂടിയ ഗോതമ്പ് കടകളിൽനിന്ന് ശേഖരിച്ച വേസ്റ്റാണെന്ന് പറഞ്ഞ് ലോറി ഉടമ മുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം 260 ചാക്ക് റേഷൻ ഗോതമ്പ് കുറ്റിപ്പുറം അഡീഷനൽ എസ്.ഐ ചന്ദ്രശേഖരനും സംഘവും പിടികൂടിയത്. ദേശീയപാതയിലൂടെ ഇത്തരത്തിൽ ഗോതമ്പ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുറ്റിപ്പുറം എസ്.ഐ നിപുൺ ശങ്കറിെൻറ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. റേഷൻ ധാന്യങ്ങൾ കടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്.ഐ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story