Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 1:04 PM GMT Updated On
date_range 18 July 2017 1:04 PM GMTകാഷ്വാലിറ്റി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
text_fieldsbookmark_border
മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ ഡോക്ടർമാരില്ലാത്ത പ്രശ്നത്തിന് താൽക്കാലിക പരിഹാരം. മലപ്പുറം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ ഡി.എം.ഒയെ ഉപരോധിച്ചതിനെതുടർന്ന് നടന്ന ചർച്ചയിലാണ് ഡോക്ടറെ മാറ്റിനിയമിച്ച് പ്രശ്നം പരിഹരിച്ചത്. എ.ആർ. നഗർ പി.എച്ച്.സിയിലെ ഒരു ഡോക്ടറെ താൽക്കാലികമായി കാഷ്വാലിറ്റിയിൽ നിയമിക്കും. അവധിയിലുള്ള കാഷ്വാലിറ്റിയിലെ ഡോ. റാബുേമാൾ ചൊവ്വാഴ്ച തിരിച്ചെത്തും. മൂന്ന് ഷിഫ്റ്റിലുള്ള കാഷ്വാലിറ്റിയിൽ ഒരാൾ മാത്രമായതോടെയാണ് പ്രവർത്തനം അനിശ്ചിതത്വത്തിലായത്. കാഷ്വാലിറ്റി ഡോക്ടർമാരിൽ ഒരാൾ ഹജ്ജ് ഡ്യൂട്ടിയിൽ ഡെപ്യൂേട്ടഷനിലും ഒരാൾ പ്രസവാവധിയിലുമാണ്. മറ്റൊരാൾ പനി കാരണം അവധിയിലും. രണ്ട് എൻ.എച്ച്.എം ഡോക്ടർമാർ കാഷ്വാലിറ്റി ഡ്യൂട്ടി എടുക്കാൻ തയ്യാറല്ല. പനി വർധിച്ചതോടെ േരാഗികളുടെ എണ്ണം കൂടി. രാത്രി 12വരെ കാഷ്വാലിറ്റിയിൽ പനി ബാധിതർ എത്തുന്നുണ്ട്. മുടങ്ങാതെ കാഷ്വാലിറ്റി മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ അഞ്ച് ഡോക്ടർമാരെങ്കിലും വേണം. രാവിലെ 11ഒാടെയാണ് യു.ഡി.എഫ് കൗൺസിലർമാർ സിവിൽ സ്റ്റേഷനിലെ ഒാഫിസിലെത്തി ഡി.എം.ഒ ഡോ. സക്കീനയെ ഉപരോധിച്ചത്. നാഥനില്ലാത്ത അവസ്ഥയാണ് ആശുപത്രിയില്ലെന്ന് കൗൺസിലർമാർ ആേരാപിച്ചു. ഡോക്ടർമാർ പ്രവർത്തിക്കുന്നത് തോന്നിയപോലെയാണ്. സൂപ്രണ്ട് ഇൻ ചാർജ്ജും ഡോക്ടർമാരും തമ്മിൽ ശീതസമരം നിലനിൽക്കുകയാണ്. ഡോക്ടർമാരെ കിട്ടാനില്ലെന്നും ജില്ലയിൽ മിക്കയിടത്തും കുറവുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കേണ്ടത് ആരോഗ്യവകുപ്പാണെന്നും കാഷ്വാലിറ്റി അടച്ചിടാൻ അനുവദിക്കില്ലെന്നും കൗൺസിലർമാർ ശഠിച്ചു. ഇതേതുടർന്ന് എൻ.എച്ച്.എം ഡി.പി.എം ഡോ. ഷിബുലാലിനേയും കോട്ടപ്പടി ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും ഡി.എം.ഒ വിളിച്ചുവരുത്തി. ഇവരുമായി നടത്തിയ ചർച്ചക്കുശേഷമാണ് എ.ആർ. നഗർ പി.എച്ച്.സിയിലെ ഡോ. സോഫിയയെ താൽക്കാലികമായി കോട്ടപ്പടി ആശുപത്രിയിലേക്ക് മാറ്റിനിയമിക്കാൻ തീരുമാനിച്ചത്. അവധിയിലുള്ള കാഷ്വാലിറ്റി ഡോക്ടർ ചൊവ്വാഴ്ച ഡ്യൂട്ടിയിൽ കയറാമെന്നും അറിയിച്ചു. എൻ.എച്ച്.എമ്മിൽ ഒരു ഡോക്ടറെകൂടി നിയമിക്കുന്നത് പരിഗണിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ആശുപത്രി മാനേജ്മെൻറ് ഫണ്ടിൽ സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ ധാരണയായി. പുതിയ സൂപ്രണ്ടിനെ നിയമനം ഉടനുണ്ടാകുമെന്ന് ഡി.എം.ഒ അറിയിച്ചു. എക്സ്റേ ടെക്നീഷ്യൻ തസ്തികയിൽ ഒരു വർഷമായി ആളില്ലെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അസി. സർജൻമാരുടെ തസ്തിക ഇല്ലാത്തതടക്കം കോട്ടപ്പടി ആശുപത്രിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ശിപാർശ നൽകിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. വൈസ് ചെയർമാൻ െപരുമ്പള്ളി സെയ്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എ. സലീം, പരി അബ്ദുൽ മജീദ്, മറിയുമ്മ ഷെരീഫ്, കൗൺസിലർമാരായ ഹാരിസ് ആമിയൻ, കെ.കെ. മുസ്തഫ, ഹംസ കപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story