Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 1:48 PM IST Updated On
date_range 31 Aug 2017 1:48 PM ISTവാൾപാറയിൽ കുങ്കിയാനകൾ വിരട്ടിയോടിക്കുന്നതിനിടെ കാട്ടാന െചരിഞ്ഞു
text_fieldsbookmark_border
കോയമ്പത്തൂർ: വാൾപാറ മേഖലയിൽ രണ്ടാഴ്ചക്കാലം വിഹരിച്ചിരുന്ന കാട്ടാന കുങ്കിയാനകളുടെ സഹായത്തോടെ വനത്തിലേക്ക് തിരിച്ചുവിടുന്നതിനിടെ ചെരിഞ്ഞു. വാൾപാറ കരുമല എസ്റ്റേറ്റ് ഭാഗത്ത് ഭീതിപടർത്തിയ പിടിയാന ശനിയാഴ്ച ൈവകീട്ട് തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാൾപാറയിൽ വൻ ജനകീയരോഷമാണ് ഉയർന്നത്. തുടർന്ന് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനഭാഗത്തേക്ക് വിരട്ടിയോടിക്കുകയായിരുന്നു. എന്നാൽ, വനാതിർത്തിയിൽവെച്ച് ചെരിഞ്ഞു. 55 വയസ്സ് കണക്കാക്കുന്ന ആനയുടെ ശരീരമാസകലം വൃണങ്ങൾ പൊട്ടിയൊലിച്ചിരുന്നു. രക്തത്തിെൻറ അളവ് കുറവായിരുന്നതിനാൽ വാൽ മുറിഞ്ഞ നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം സംഭവ സ്ഥലത്ത് ജഡം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story