Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2017 4:58 PM IST Updated On
date_range 30 April 2017 4:58 PM ISTമലയാള ഭാഷ പഠനം നിർബന്ധമാക്കൽ; സി.ബി.എസ്.ഇ ഭാരവാഹികൾ ഗവർണറെ കണ്ടു
text_fieldsbookmark_border
പൂക്കോട്ടുംപാടം: കേരളത്തിലെ മുഴുവൻ സ്കൂളുകളിലും മലയാള ഭാഷ പഠനം നിർബന്ധമാക്കിയ സാഹചര്യത്തിൽ സി.ബി.എസ്.ഇ സഹോദയ സംഘടന ഭാരവാഹികൾ ഗവർണറെക്കണ്ട് നിവേദനം നല്കി. മാതൃഭാഷ പഠനത്തിന് സർക്കാർ എടുത്ത തീരുമാനത്തെ സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. സി.ബി.എസ്.ഇ വിദ്യാർഥികൾക്കും അറബി, ഉറുദു തുടങ്ങിയ ഭാഷ പഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കും മലയാള ഭാഷ പഠനത്തിന് വിദ്യാഭ്യാസ വകുപ്പോ എസ്.ഇ.ആർ.ടി, മലയാളം മിഷൻ തുടങ്ങിയ സർക്കാർ ഏജൻസികളോ അഭിരുചി പരീക്ഷ നടത്തി അംഗീകൃത സർട്ടിഫിക്കറ്റ് നൽകാൻ നടപടികൾ സ്വീകരിക്കണം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ബില്ല് പരിഗണിക്കുന്ന നിയമസഭ സബ് കമ്മിറ്റിക്കും നിവേദനം നൽകി. നിർദേശങ്ങൾ സർക്കാറിനെ അറിയിക്കാമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം അറിയിച്ചു. സി.ബി.എസ്.ഇ കേരള സഹോദയ സംസ്ഥാന ട്രഷറർ എം. അബ്ദുൽ നാസർ ജില്ല പ്രസിഡൻറ് എം. ജൗഹർ എന്നിവരാണ് ഗവർണറെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story