Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2017 6:31 PM IST Updated On
date_range 10 April 2017 6:31 PM ISTപൊതുമുതൽ കട്ടുതിന്നുന്നവരോടും ബലാത്സംഗക്കാരോടും സന്ധിയില്ല –വി.എസ്
text_fieldsbookmark_border
വേങ്ങര: പൊതുമുതൽ കട്ടുതിന്നുന്നവരോടും ബലാത്സംഗക്കാരോടും സന്ധിയില്ലാതെ പോരാടുമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. മലപ്പുറം ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണ ഭാഗമായി വേങ്ങരയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്യുതാനന്ദനെക്കൊണ്ട് കേരളത്തിനെന്തു നേട്ടമുണ്ടായി എന്ന് ചോദിക്കുന്നവരോട് കേരളം അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വി.എസ് പറഞ്ഞു. യു.ഡി.എഫ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയെ ക്കുറിച്ചും ഹിന്ദുത്വരാഷ്ട്രത്തോടുള്ള നിലപാടിനെക്കുറിച്ചും സംസാരിക്കണം. നല്ല ബീഫ് നൽകുമെന്ന് പറയുന്ന ബി.ജെ.പി ആദ്യം അക്കാര്യം ചെയ്ത് കാണിക്കണം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ജീർണതയുടെ തെളിവാണ് െഎസ്ക്രീം േകസെന്നും വി.എസ് പറഞ്ഞു. യോഗത്തിൽ ടി.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. മന്ത്രി എം.എം. മണി, എ. വിജയരാഘവൻ, എൻ.കെ. അബ്ദുൽ അസീസ്, എൻ.ആർ. ബാലൻ, പി.എച്ച്. ഫൈസൽ, വി.പി. സക്കരിയ, ടി. അലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story