Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമ്പൂര്‍ണ ജൈവ കൃഷി...

സമ്പൂര്‍ണ ജൈവ കൃഷി വാര്‍ഡ്: ആദ്യഘട്ട പരിശീലനം നല്‍കി

text_fields
bookmark_border
മലപ്പുറം: കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഒറ്റത്തറ പതിനാലാം വാര്‍ഡ് സമ്പൂര്‍ണ ജൈവ കൃഷി വാര്‍ഡാക്കുന്നതിന്‍െറ ഭാഗമായി ആദ്യഘട്ട പരിശീലനം താജുല്‍ ഉലൂം മദ്റസയില്‍ നടന്നു. കുടുബശ്രീ അയല്‍കൂട്ടാംഗങ്ങള്‍ മുഖേന വിവരശേഖരണത്തിലൂടെ തെരഞ്ഞെടുത്ത ജൈവകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള 150 അംഗങ്ങള്‍ക്കായിരുന്നു പരിശീലനം. കോഡൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ‘നഞ്ഞില്ലാത്ത ഒരു കൈല് കഞ്ഞി’ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും ആവശ്യമായ വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ സ്വയം ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. വേനല്‍-വര്‍ഷ കാലങ്ങള്‍ക്ക് അനുയോജ്യമായി കൃഷി ചെയ്യാവുന്ന വിളകളെ കുറിച്ചും കൃഷിരീതിയെ കുറിച്ചും ക്ളാസുകള്‍ നല്‍കി. വേനല്‍കാല വിളകളുടെ തൈകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്വന്തം ഭൂമിയിലും തരിശ് ഭൂമി കണ്ടത്തെി പാട്ടത്തിനെടുത്ത് ജൈവ കൃഷി നടത്താനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. കൃഷിഭൂമിയിലെ കളകള്‍ നീക്കി കൃഷിയോഗ്യമാക്കാനും മണ്ണൊരുക്കി തറ എടുക്കാനും കൃഷിപരിപാലനത്തിനും ആവശ്യമായി വരുന്ന ചെലവുകള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യും. കുടുംബത്തിന്‍െറ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ഭക്ഷ്യവസ്തുക്കള്‍ ചെമ്മങ്കടവിലെ ഗ്രാമപഞ്ചായത്തിന്‍െറ ജൈവ കാര്‍ഷിക ഉല്‍പന്ന വിപണന കേന്ദ്രം മുഖേന വില്‍പന നടത്തും. 10 സെന്‍റില്‍ കൂടുതല്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്ക് കര്‍ഷക ക്ഷേമ പെന്‍ഷനും പദ്ധതിയുടെ ഭാഗമായി നല്‍കും. പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. രമാദേവി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കോഡൂര്‍ കൃഷിഭവന്‍ ഓഫിസര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ ക്ളാസെടുത്തു. വാര്‍ഡംഗം മച്ചിങ്ങല്‍ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജ്ന മേനമണ്ണില്‍, കെ. ആരിഫ റഹ്മാന്‍, ഫാത്തിമ വട്ടോളി, സമീമത്തുന്നിസ പാട്ടുപാറ, കുടുംബശ്രീ എ.ഡി.എസ് അധ്യക്ഷ സഫിയ പൊന്നത്തേ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story