Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനറുകര വില്ളേജില്‍...

നറുകര വില്ളേജില്‍ റീസര്‍വേയില്‍ 2000 അപാകതകള്‍

text_fields
bookmark_border
മഞ്ചേരി: 60,000 കവിഞ്ഞ ജനസംഖ്യ, 13,820 തണ്ടപ്പേര്, രണ്ടു പഞ്ചായത്തുകളുടെ വിസ്തൃതിയും. എന്നിട്ടും നറുകര വില്ളേജ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ട താവളമാണ്. വില്ളേജില്‍ നിലവില്‍വന്ന റീസര്‍വേ റിപ്പോര്‍ട്ടിലെ അപാകതകളില്‍ ഒരുവര്‍ഷമായി വലഞ്ഞ് ഭൂവുടമകള്‍ ദുരിതമനുഭവിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് റവന്യൂ വകുപ്പിനോ ജനപ്രതിനിധികള്‍ക്കോ താല്‍പര്യമില്ല. തണ്ടപ്പേരുമാറ്റം, വിസ്തീര്‍ണം, ഉടമസ്ഥത എന്നിവയിലെ അപാകതകള്‍ കാരണം നികുതിയടക്കാനത്തെുന്നവരെ വില്ളേജ് ജീവനക്കാര്‍ മടക്കിയയക്കുകയാണ്. എങ്കിലും റവന്യൂ ഉദ്യോഗസ്ഥരുടെ ഇഷ്ടതാവളമാണ് ‘അധികജോലിയുള്ള’ ഈ വില്ളേജ് ഓഫിസ്. ഭൂവുടമകള്‍ക്ക് ബന്ധമില്ലാത്ത പ്രശ്നത്തില്‍ നട്ടംതിരിയുന്നത് വില്ളേജിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ്. അതിനിടയില്‍ പ്രശ്ന പരിഹാരം ഉറപ്പുനല്‍കി കൈക്കൂലി വാങ്ങുന്നതായി പരാതികളുയര്‍ന്നിട്ടും ഇടപെടാന്‍ റവന്യൂ വകുപ്പോ ജനപ്രതിനിധികളോ ഉണ്ടായില്ല. ഒമ്പത് ഹെഡ്സര്‍വേയര്‍മാരടക്കം 79 പേരാണ് നറുകരയില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. റീസര്‍വേയില്‍ പലരുടെയും ഭൂമിയുടെ രേഖയിലുള്ള അവകാശി മാറി. നികുതിയടക്കാന്‍ പലതവണ കയറി ഇറങ്ങേണ്ട സ്ഥിതിയാണ്. 13,820 തണ്ടപ്പേരുകളാണ് വില്ളേജില്‍. 2015 ഏപ്രില്‍ മുതലാണ് റീസര്‍വേ നിലവില്‍വന്നത്. ലഭിച്ച പരാതികള്‍ 1600 കവിഞ്ഞു. രണ്ടായിരത്തില്‍ പരം കുടുംബങ്ങളുടെ ഭൂമിക്കാണ് അപാകതകള്‍. നികുതിയടക്കാന്‍ ചെല്ലുന്നവരോട് ഉദ്യോഗസ്ഥര്‍ സാധാരണക്കാര്‍ക്കറിയാത്ത സാങ്കേതികക്കുരുക്കുകള്‍ നിരത്തുകയാണ്. റീസര്‍വേ മറ്റു വില്ളേജ് ഓഫിസുകളിലും നടന്നിട്ടുണ്ടെങ്കിലും ജില്ലയില്‍ മറ്റൊരിടത്തും ഇല്ലാത്ത പോരായ്മകളാണ് നറുകരയില്‍. റീ സര്‍വേക്കിടയില്‍ ശേഖരിച്ച വിലപ്പെട്ട രേഖകള്‍ കൈമോശം വന്നതാണിതിന് കാരണമെന്നും പറയുന്നു. പരസ്പരം കുറ്റപ്പെടുത്തുകയല്ലാതെ വില്ളേജ് അധികൃതരും സര്‍വേ വിഭാഗവും പ്രശ്ന പരിഹാരത്തിന് മുതിര്‍ന്നിട്ടില്ല. തഹസില്‍ദാറും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ലഭിച്ച പരാതികള്‍ മുഴുവന്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ നടത്തുന്ന രീതിയിലാണെങ്കില്‍ വര്‍ഷങ്ങള്‍ വേണം. മുന്‍ എ.ഡി.എമ്മും വില്ളേജ് ഓഫിസറും വിജിലന്‍സ് അന്വേഷണത്തില്‍ കുടുങ്ങി വകുപ്പുതല നടപടി നേരിട്ട ഭൂമിതട്ടിപ്പ് സംഭവം നറുകര വില്ളേജിലായിരുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് ഭൂരഹിതരായ 30 കുടുംബങ്ങള്‍ക്ക് ആറേക്കര്‍ ഭൂമി പതിച്ചു നല്‍കിയത് കുടുംബങ്ങള്‍ക്ക് വേര്‍തിരിച്ച് നല്‍കാതെ രണ്ടു പതിറ്റാണ്ടോളമായി കുടുംബങ്ങളെ വട്ടംകറക്കുന്നതും ഇവിടെയാണ്. ഇത്രയേറെ ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള ഈ വില്ളേജ് നേരത്തേ രണ്ടായിരുന്നു. കരുവമ്പ്രം വില്ളേജുകൂടി ചേര്‍ത്താണ് നറുകര വില്ളേജാക്കിയത്. ഇത് പഴയത് പോലെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തിയ എല്ലാ ജനസമ്പര്‍ക്ക പരിപാടികളിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍െറ മുന്നിലും പലപ്പോഴായി പരാതികളത്തെിയതാണ്. ഓരോ പരാതികളത്തെുമ്പോഴും കലക്ടറോട് റിപ്പോര്‍ട്ട് തേടും. ഇത്തരത്തില്‍ കലക്ടര്‍ തഹസില്‍ദാര്‍വഴി റിപ്പോര്‍ട്ട് വാങ്ങിയ സര്‍ക്കാറിന് നല്‍കിയത് റവന്യൂ ആസ്ഥാനത്തുണ്ട്. ഒരുവര്‍ഷമായി തുടരുന്ന റീസര്‍വേ പ്രശ്നത്തില്‍ പ്രദേശത്തെ മുഖ്യധാരാ കക്ഷികളോ സ്ഥലം എം.എല്‍.എയോ ഇടപെട്ടിട്ടുമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story