Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹനീഫയുടെ മരണത്തില്‍ ...

ഹനീഫയുടെ മരണത്തില്‍ നൊമ്പരമടങ്ങാതെ എരനെല്ലൂര്‍

text_fields
bookmark_border
താനൂര്‍: യമനിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോതങ്ങത്ത്പറമ്പില്‍ ഹനീഫയുടെ (52) മരണത്തില്‍ നൊമ്പരമടങ്ങാതെ എരനെല്ലൂര്‍. ഹനീഫയുടെ മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് വസതിയില്‍ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചയാള്‍ ഇനിയില്ളെന്ന നേരിനെ നെഞ്ചോടു ചേര്‍ക്കാനാവാത്ത അവസ്ഥയിലാണ് വീട്ടുകാരും നാട്ടുകാരും. യു.എ.ഇയിലെ സ്പോണ്‍സറാണ് ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ മരണവിവരം കൈമാറുന്നത്. 26 വര്‍ഷം മുമ്പ് സൗദിയിലേക്ക് പോയ ഹനീഫ രണ്ട് വര്‍ഷത്തിനുശേഷമാണ് സൗദി സേനയില്‍ പാചകത്തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന്‍െറ സ്വഭാവം ഇഷ്ടപ്പെട്ട സ്പോണ്‍സറാണ് സൗദി ഡിഫന്‍സ് സര്‍വിസില്‍ പാചകത്തൊഴിലാളിയായി ജോലികിട്ടാന്‍ സഹായിച്ചത്. ആറുമാസം മുമ്പാണ് അവസാനം നാട്ടില്‍ വന്നത്. സൗദിയിലേക്ക് തിരിച്ചശേഷം പെരുന്നാള്‍ കഴിഞ്ഞുള്ള ഞായറാഴ്ചയാണ് കപ്പല്‍മാര്‍ഗം യമനിലേക്ക് പുറപ്പെട്ടത്. ഹൂതി കലാപകാരികള്‍ക്കെതിരെ നിലകൊള്ളുന്ന സൗദിയുടെ സഖ്യസേനക്കൊപ്പമായിരുന്നു ജോലി. സേനയുടെ റസ്റ്റാറന്‍റില്‍ നടന്ന ചാവേര്‍ ആക്രമണത്തിലാണ് മരണം ഹനീഫയെ തട്ടിയെടുത്തത്. പരിക്കേറ്റ മലയാളി സുഹൃത്ത് യമനിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കെ.എം.സി.സി, സുന്നി സെന്‍റര്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story