Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാര്‍ഥിനിയുടെ...

വിദ്യാര്‍ഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
തിരുനാവായ: കൈത്തക്കര കുത്തുകല്ലിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി റാഹിലയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായി. ചേലാട്ട് ഹുസൈന്‍-മൈമൂന ദമ്പതികളുടെ ഇളയ മകളായ റാഹിലയെ (17) കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യക്കാണ് സ്വന്തം മുറിയില്‍ അവശനിലയില്‍ കണ്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ച് പരിശോധന നടത്തിയതോടെയാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസ് മേല്‍നടപടി സ്വീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൈത്തക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. മഗ്രിബ് നമസ്കാരത്തിന് മുറിയില്‍ കയറിയ മകളെ വിളിച്ചപ്പോള്‍ മുറി പൂട്ടിയനിലയിലായിരുന്നു. ഉടന്‍ അയല്‍വീട്ടിലെ ബന്ധുവിനെ വിളിച്ച് തിരിച്ചത്തെിയപ്പോള്‍ മുറി തുറന്നുകിടക്കുകയായിരുന്നെന്നും റാഹിലയുടെ കഴുത്തില്‍ ഷാള്‍ ചുറ്റിയ നിലയിലായിരുന്നെന്നുമാണ് ബന്ധുക്കളുടെ വിശദീകരണം. കാട്ടിലങ്ങാടി യതീംഖാന ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടുകയും പാഠ്യേതര വിഷയങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്ത റാഹിലയെപറ്റി എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ. പോസ്റ്റ്മോര്‍ട്ടം കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടപടി തൃപ്തികരമല്ളെന്നും സമരപരിപാടികള്‍ക്ക് നിര്‍ബന്ധിതരാകുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും സാംസ്കാരിക പ്രവര്‍ത്തകരും അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ചെമ്മല ഖദീജ, ഏരിയാ സെക്രട്ടറി എന്‍.കെ. തങ്കം, പി. ഗീത, കെ.പി. രാധ, പു.ക.സ സെക്രട്ടറി കെ.എ. ഹമീദ്, സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കെ.എ. ഖാദര്‍ എന്നിവര്‍ വിദ്യാര്‍ഥിനിയുടെ വീട് സന്ദര്‍ശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story