Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തല്‍മണ്ണ നഗരസഭ :...

പെരിന്തല്‍മണ്ണ നഗരസഭ : ലീഗില്‍ സ്നേഹം സംഗമിക്കുന്നില്ല

text_fields
bookmark_border
പെരിന്തല്‍മണ്ണ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനം കഴിഞ്ഞിട്ടും പെരിന്തല്‍മണ്ണ നഗരസഭയില്‍ മുസ്ലിം ലീഗില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു. മുനിസിപ്പല്‍ ലീഗില്‍ സ്ഥാനാര്‍ഥി മോഹവുമായി നിരവധി പേരാണുള്ളത്. നഗരസഭ കൂടി ഉള്‍പ്പെടുന്ന പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന ചേരിതിരിവില്‍ നട്ടം തിരിയുകയാണ് പാര്‍ട്ടി. തര്‍ക്കം തീര്‍ക്കാന്‍ ജില്ലാ നേതൃത്വം കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ അടിയല്ലാത്തതെല്ലാം കഴിഞ്ഞെങ്കിലും തര്‍ക്കം ബാക്കിയായി. ഒരു പദവിയുള്ളവര്‍ മത്സരിക്കരുതെന്ന നേതൃതീരുമാനം പലര്‍ക്കും അത്രക്ക് പിടിച്ചിട്ടില്ല. കഴിഞ്ഞതവണ നഗരസഭയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതിന്‍െറ അവകാശവാദവുമായി മെച്ചപ്പെട്ട പദവിയിലിരിക്കുന്ന നേതാവ് ഭാര്യയുടെ വാര്‍ഡില്‍ സജീവമായി രംഗത്തുണ്ട്. മാത്രമല്ല, ‘സി.പി.എം ജയിച്ച സീറ്റില്‍നിന്ന് മത്സരിക്കാന്‍ തയാറുള്ളവര്‍ വരട്ടെ’ എന്ന് ഇദ്ദേഹം വെല്ലുവിളി ഉയര്‍ത്തിയത് മറ്റുള്ളവര്‍ക്ക് അത്രക്കങ്ങ് ദഹിച്ചിട്ടുമില്ല. സി.പി.എം പ്രമുഖന്‍ ജയിച്ച വാര്‍ഡില്‍ ഭാര്യയെ നിര്‍ത്താനും തയാറുമാണ് ഇദ്ദേഹം. വിദ്യാസമ്പന്നരും യുവാക്കളും രംഗത്ത് വരട്ടെയെന്നാണ് അലി പക്ഷക്കാരുടെ നിലപാട്. എന്നാല്‍, മണ്ഡലം നേതാക്കളും ഒരുവിഭാഗം കൗണ്‍സിലര്‍മാരും ഈ പക്ഷത്തിന് എതിര് നില്‍ക്കുന്നു. അതേസമയം, നഗരസഭ കിട്ടിയാല്‍ ചെയര്‍മാന്‍ പദവി മോഹിച്ചയാള്‍ക്ക് അത് ലഭിക്കാതിരിക്കാന്‍ മുതിര്‍ന്ന നേതാവായ മുന്‍മന്ത്രിയെ രംഗത്തിറക്കാന്‍ കൊണ്ടുപിടിച്ച ശ്രമവുമുണ്ട്. ലീഗിലെ മറ്റൊരു മന്ത്രി തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംസാരം. വികസനപദ്ധതികള്‍ വിശദീകരിക്കാന്‍ മന്ത്രി അലി നടത്തിയ സ്നേഹസംഗമം നഗരസഭയില്‍ എത്തിയപ്പോള്‍തന്നെ ലീഗിലെ മൂപ്പിളമ തര്‍ക്കം മറനീക്കി പുറത്തായതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story