Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂളിലെ ആദ്യത്തെ...

സ്കൂളിലെ ആദ്യത്തെ വിദ്യര്‍ഥിനിയെ തേടി പുതുതലമുറയത്തെി

text_fields
bookmark_border
എടവണ്ണ: നൂറ്റാണ്ടിന്‍െറ ഓര്‍മച്ചെപ്പില്‍നിന്ന് അനുഭവകഥകള്‍ പെറുക്കിയെടുത്ത് ഖദീജക്കുട്ടി ഹജ്ജുമ്മ സല്ലപിച്ചപ്പോള്‍ പുതുതലമുറക്ക് അദ്ഭുതം. വയോജന ദിനത്തോടനുബന്ധിച്ച് എടവണ്ണ സീതിഹാജി സ്മാരക ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് ചെറുമണ്ണിലെ വീട്ടില്‍ 105 പിന്നിട്ട പൂവന്‍കാവില്‍ ഖദീജക്കുട്ടി ഹജ്ജുമ്മയെ സന്ദര്‍ശിക്കാനത്തെിയത്. പ്രായാധിക്യത്തിന്‍െറ അവശതകള്‍ മറന്ന് അവര്‍ പുഞ്ചിരിയോടെ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മനസ്സുതുറന്നു. തങ്ങള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ 100 വര്‍ഷം മുമ്പ് ചേര്‍ന്ന ആദ്യത്തെ വിദ്യാര്‍ഥിനിയാണ് ഈ വല്യുമ്മയെന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയം. വെള്ളക്കാച്ചി തുണിയും കുപ്പായവും കസവിന്‍കര തട്ടവുമിട്ട് സ്കൂളിലേക്ക് പോയിരുന്ന കഥകളും അവര്‍ കുട്ടികളുമായി പങ്കുവെച്ചു. 12ാം വയസ്സില്‍ വിവാഹം കഴിച്ച് പഠിപ്പുനിര്‍ത്തിയ കഥ പറയുമ്പോള്‍ ഹജ്ജുമ്മക്ക് നാണം. സ്വാതന്ത്ര്യ സമര കാലത്തെ വര്‍ത്തമാനങ്ങള്‍ അറിയാന്‍ ‘അല്‍അമീന്‍’ പത്രവും ‘പൗരശക്തി’യും വായിച്ചിരുന്ന അവര്‍ ഇന്ന് ‘മാധ്യമം’ പത്രവും വിടാതെ വായിക്കുമെന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് കൗതുകം ഏറി. 12 മക്കളെ പ്രസവിച്ച തനിക്ക് നാല് തലമുറകളിലായി 151 പേരമക്കളുണ്ടെന്ന് അവര്‍ അഭിമാനത്തോടെ കുട്ടികളോട് പറഞ്ഞു. ഭര്‍ത്താവ് കിളുടുക്കി ആലി 1987ലാണ് മരണപ്പെട്ടത്. വല്യുമ്മാനെ കാണാനത്തെിയ കുട്ടികള്‍ തസ്ബീഹ് മാലയും അത്തറും ഖുര്‍ആനും സമ്മാനിച്ചാണ് മടങ്ങിയത്. പ്രധാനാധ്യാപിക പി. ശറഫുന്നീസ ഇവരെ പൊന്നാട അണിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story