Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൂക്ഷിപ്പുകാരനില്ല;...

സൂക്ഷിപ്പുകാരനില്ല; പണി പൂര്‍ത്തിയായിട്ടും സിവില്‍ സ്റ്റേഷനിലെ ശൗചാലയം അടഞ്ഞുതന്നെ

text_fields
bookmark_border
മലപ്പുറം: പണി പൂര്‍ത്തിയായി മാസങ്ങളായിട്ടും സൂക്ഷിപ്പുകാരനില്ലാത്തതിനാല്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ശൗചാലയ മുറികള്‍ അടഞ്ഞുകിടക്കുന്നു. ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയും ജില്ലാ പി.എസ്.സി ഓഫിസും ലോട്ടറി ഓഫിസും അടക്കമുള്ള തിരക്കേറിയ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബി വണ്‍ ബ്ളോക്കിന് മുന്നില്‍ സ്ഥാപിച്ച ശൗചാലയത്തിനാണ് ഈ ദുര്‍ഗതി. നിരവധി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബി വണ്‍ ബ്ളോക്കിലേക്കും സമീപത്തെ സര്‍ക്കാര്‍ ഓഫിസുകളിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായത്തെുന്ന പൊതുജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് മുന്‍ കലക്ടര്‍ കെ. ബിജുവാണ് നാല് ലക്ഷത്തിലേറെ രൂപ ഫണ്ട് നല്‍കി ശൗചാലയം നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയത്. ആറ് ടോയ്ലെറ്റുകളുള്ള ശൗചാലയകെട്ടിടം പണിപൂര്‍ത്തിയാക്കി ആറുമാസം മുമ്പ് കലക്ടര്‍ക്ക് കൈമാറിയതായി പൊതുമരാമത്ത് വിഭാഗം അധികൃതര്‍ പറഞ്ഞു. എന്നാല്‍, ശൗചാലയത്തിന്‍െറ സൂക്ഷിപ്പിന് ആളെ നിയമിക്കാനായിട്ടില്ല. ദിനേന സ്ത്രീകളടക്കം നിരവധി പേരാണ് പി.എസ്.സി ഓഫിസിലേക്കും കോടതിയിലേക്കും മറ്റുമായി എത്തുന്നത്. ലോട്ടറി ഓഫിസിലത്തെുന്ന അംഗപരിമിതര്‍ക്കുപോലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. ബി വണ്‍ ബ്ളോക്ക് കെട്ടിടത്തിനകത്തെ ഓരോ നിലയിലും നാല് ശൗചാലയങ്ങള്‍ വീതമുണ്ട്. ഇതാകട്ടെ, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവാത്തവിധം പൂട്ട് സ്ഥാപിച്ച് താക്കോല്‍ അതത് വകുപ്പുകള്‍ കൈവശം വെച്ചിരിക്കുകയാണ്. മൂന്നാം നിലയിലെ മുറി മാത്രമാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയിട്ടുള്ളത്. ഇത് വൃത്തിഹീനവുമാണ്. ഇതേക്കുറിച്ച് നേരത്തേ ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. പണി പൂര്‍ത്തിയായ ശൗചാലയം സാങ്കേതിക കാരണങ്ങളുടെ പേരില്‍ അടച്ചിടാതെ സിവില്‍ സ്റ്റേഷനിലത്തെുന്നവര്‍ക്കായി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story