Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎല്ലാ കുട്ടികള്‍ക്കും...

എല്ലാ കുട്ടികള്‍ക്കും 10 ദിവസത്തിനകം കുത്തിവെപ്പെടുക്കും –ആരോഗ്യവകുപ്പ് സെക്രട്ടറി

text_fields
bookmark_border
മലപ്പുറം: ജില്ലയില്‍ 10 ദിവസത്തിനകം ഏഴ് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി കെ. ഇളങ്കോവന്‍. ജില്ലയില്‍ രണ്ട് ഡിഫ്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തിവെപ്പ് നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കില്ല. ആവശ്യമായ ബോധവത്കരണം നടത്തിയതിന് ശേഷം മാത്രമേ കുത്തിവെപ്പ് നല്‍കൂ. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സഹായം തേടും. ജില്ലയില്‍ 47638 പേരാണ് ഏഴ് വയസ്സിന് താഴെയുള്ളവര്‍. ഇതില്‍ 20 ശതമാനം പേര്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവരാണ്. കുത്തിവെപ്പ് നല്‍കുന്നതിനായി മൂന്ന് ലക്ഷം ടി.ഡി വാക്സിനുകള്‍ ദിവസങ്ങള്‍ക്കകം ലഭിക്കും. ഒന്നാം ഘട്ടം പൂര്‍ത്തിയായി 20 ദിവസങ്ങള്‍ക്കകം രണ്ടാം ഘട്ടം ആരംഭിക്കും. കുത്തിവെപ്പ് എടുക്കാത്ത 10 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുക. ഇവരുടെ കണക്ക് എടുക്കുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്കൂള്‍ പ്രവേശത്തിനായി പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല. എന്നാല്‍, പ്രവേശത്തിന്‍െറ സമയത്ത് കുത്തിവെപ്പ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇല്ലാത്തവര്‍ക്ക് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പോളിയോ മുക്തമാക്കുന്നതിന് നേരത്തേ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ബോധവത്കരണം നടത്തിയ മാതൃകയില്‍ ഡിഫ്തീരിയക്കെതിരെയും നടത്തും. ബ്ളോക്ക് തലത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് ഫീല്‍ഡ് പ്രവര്‍ത്തനം സജീവമാക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കിയതായി ഇളങ്കോവന്‍ പറഞ്ഞു. ഇവരുടെ കീഴിലുള്ളവരുടെ പ്രവര്‍ത്തനം വിലയിരുത്തി ആഴ്ചയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വിസിനും(ഡി.എച്ച്.എസ്) കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ കുടുംബക്ഷേമ അഡീഷനല്‍ ഡയറക്ടര്‍ ഡോ. ഉഷാകുമാരി, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സുനില്‍ കുമാര്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസര്‍ ടി. രാജുകുമാര്‍, ബി.സി.സി കണ്‍വീനര്‍ ഡോ. ജി. സന്തോഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story