Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്തിപ്പുഴയിലെ...

കുന്തിപ്പുഴയിലെ മണല്‍ഖനനം: കുടിവെള്ള പദ്ധതിയുടെ തടയണക്ക് ഭീഷണി

text_fields
bookmark_border
പുലാമന്തോള്‍: കുന്തിപ്പുഴയിലെ അനധികൃത മണല്‍ഖനനം കുടിവെള്ള പദ്ധതി തടയണക്ക് ഭീഷണിയാവുന്നു. വിളയൂര്‍, കൊപ്പം, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച തടയണക്കാണ് മണല്‍ ഖനനം ഭീഷണിയാവുന്നത്. തടയണക്ക് തൊട്ടുതാഴെ വലിയ കുഴികളെടുത്താണ് ഖനനം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനാണ് കുടിവെള്ള പദ്ധതി തടയണ നാടിന് സമര്‍പ്പിച്ചത്. ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തി 2.40 കോടി ചെലവിട്ട് പാലക്കാട് ജില്ലാ പഞ്ചായത്താണ് തടയണ നിര്‍മിച്ചത്. മണലില്‍ കരിങ്കല്ലുകള്‍ പാക്ക് ചെയ്തതിനുശേഷം അതിനുമീതെ കോണ്‍ക്രീറ്റ് ചെയ്താണ് തടയണയുടെ ഭിത്തി നിര്‍മാണം. കുറഞ്ഞ ചെലവില്‍ പരീക്ഷണാര്‍ഥം നിര്‍മിക്കുന്ന തടയണകൂടിയാണിതെന്ന് അന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. കട്ടുപ്പാറ കുന്തിപ്പുഴ ഇട്ടക്കടവില്‍ ശുദ്ധജല വിതരണത്തിനായി ജലസേചന വകുപ്പ് 12 കോടി ചെലവഴിച്ച് തടയണ നിര്‍മിച്ചപ്പോഴായിരുന്നു പുലാമന്തോളില്‍ വെറും 2.40 കോടി ചെലവിട്ടുള്ള നിര്‍മാണം. തടയണ നിര്‍മാണം വിജയകരമായെങ്കിലും തടയണയെ കുളംതോണ്ടുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഖനനംമൂലം തടയണ ഭിത്തി സ്ഥാപിച്ച കരിങ്കല്‍ പാക്കിങ്ങുകളിലെ മണല്‍ ഒഴുകിപ്പോവാന്‍ സാധ്യത ഏറെയാണെന്ന് അധികൃതര്‍ പറയുന്നു. മണല്‍ നീങ്ങുന്നതോടെ മണലില്‍ പാക്ക്ചെയ്ത കരിങ്കല്ലുകള്‍ക്ക് ഇളക്കം തട്ടും. ഇതോടെ തടയണ തകരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story