Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാന്‍ഡ് ഓഡിറ്റ്...

സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് അംഗീകാരമായില്ല; മണലെടുപ്പ് വൈകുന്നു

text_fields
bookmark_border
മലപ്പുറം: അനധികൃത മണല്‍ കടത്ത് തടയാനും ആവശ്യക്കാര്‍ക്ക് കൃത്യമായി മണല്‍ നല്‍കാനുമായി ആരംഭിച്ച ഇ-മണല്‍ സംവിധാനം കടലാസിലൊതുങ്ങുന്നു. ജില്ലയിലെ പുഴകളില്‍ നിന്ന് മണലെടുക്കാനുള്ള അനുമതി നീണ്ടതോടെ അനധികൃത മണല്‍ കടത്ത് വ്യാപകമായി. ഈ വര്‍ഷം ഇ-മണല്‍ സംവിധാനം മുഖേന മണല്‍ വിതരണം ചെയ്തത് രണ്ട് മാസം മാത്രമാണ്. കലക്ടറേറ്റിലും താലൂക്ക്, വില്ളേജ് ഓഫിസുകളിലും ഇ-മണലിനായി പ്രത്യേക കൗണ്ടറുകളും കമ്പ്യൂട്ടറുകളുമെല്ലാം ഒരുക്കിയിരുന്നു. ഇവയെല്ലാം ഇപ്പോള്‍ നോക്കുകുത്തിയായി. സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് പരിസ്ഥിതി ആഘാത പഠനവകുപ്പിന്‍െറ അനുമതി ലഭിക്കാത്തതാണ് ജില്ലയില്‍ നിന്നുള്ള മണലെടുപ്പ് വൈകുന്നത്. സ്വകാര്യ ഏജന്‍സികള്‍ പഠനം നടത്തി സമര്‍പ്പിച്ച സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് റവന്യു വകുപ്പിന്‍െറ അനുമതി കഴിഞ്ഞ ആഗസ്റ്റിലാണ് ലഭിച്ചത്. തുടര്‍ന്ന് പരിസ്ഥിതി ആഘാത പഠന വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ഹിയറിങ് നടന്നിട്ടില്ല. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഇതിനെതിരെ സമ്മര്‍ദം ഉയരുന്നില്ളെന്നും ആക്ഷേപമുണ്ട്. ഇ-മണല്‍ മുഖേന മണല്‍ വിതരണം മുടങ്ങിയതോടെ അപേക്ഷ സ്വീകരിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ആയിരക്കണക്കിന് പേരാണ് ഇ-മണല്‍ സംവിധാനം മുഖേന മണല്‍ ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ചാലിയാര്‍, കടലുണ്ടി പുഴകളിലെ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിനാണ് റവന്യു വകുപ്പിന്‍െറ അംഗീകാരം ലഭിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് നേരത്തെയുണ്ടായിരുന്ന പല കടവുകളില്‍ നിന്നും മണല്‍ വാരാനാകില്ല. ഈ കടവുകളില്‍ നിന്ന് മണല്‍ ലഭിക്കാനായി നിരവധി അപേക്ഷകളും ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പിന്‍െറ അനുമതി ലഭിച്ചാല്‍ ഇവര്‍ക്കെല്ലാം കടവ് മാറ്റി കൊടുക്കേണ്ടി വരും. ഹിയറിങില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പരിസ്ഥിതി വകുപ്പിന് മുന്നില്‍ അവതരിപ്പിക്കണം. തുടര്‍ന്നാണ് ജില്ലയില്‍ നിന്ന് മണലെടുക്കാനുള്ള അനുമതി ലഭിക്കുക. ഈ മാസം ഹിയറിങ് നടന്നാലും നടപടികള്‍ പൂര്‍ത്തിയായി മണലെടുക്കാനുള്ള അനുമതി ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെ, സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്ന് ജില്ലക്ക് ഇളവ് അനുവദിച്ചിരുന്നു. ഇളവ് ലഭിച്ചതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇ-മണല്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് മണല്‍ ലഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story