Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളുടെ...

കുട്ടികളുടെ അവകാശലംഘനം: ബാലാവകാശ കമീഷന്‍ നല്‍കിയ നിര്‍ദേശം നടപ്പായില്ല

text_fields
bookmark_border
നിലമ്പൂര്‍: ജില്ലയിലെ ഗോത്രവിഭാഗം കോളനികളില്‍ ബാലാവകാശ ധ്വംസനം തടയാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പായില്ല. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ആറ് മാസത്തിനകം പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണമെന്നായിരുന്നു നിര്‍ദേശം. കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ കമീഷന്‍ നടത്തിയ സന്ദര്‍ശനത്തില്‍ ബാലാവകാശ ധ്വംസനം നടക്കുന്നതായി കണ്ടത്തെിയിരുന്നു. തുടര്‍ന്ന് സാമൂഹിക നീതി വകുപ്പിന്‍െറ സഹായത്തോടെ 15 പ്രധാന നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് കമീഷന്‍ സര്‍ക്കാരിന് നല്‍കിയത്. ഇവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം നിരീക്ഷണ സംവിധാനം രൂപവത്കരിച്ച് സര്‍ക്കാര്‍ ഒരു മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 2014 ആഗസ്റ്റ് നാലിനാണ് കമീഷന്‍ ജില്ലയിലെ കോളനികള്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാലാവകാശ ധ്വംസനം നടക്കുന്ന കോളനികളാണ് നിലമ്പൂര്‍ മേഖലകളിലുള്ളതെന്നാണ് കമീഷന്‍ കണ്ടത്തെിയത്. ഗോത്രവര്‍ഗ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ നടപടികള്‍ പട്ടികവര്‍ഗ വികസന വകുപ്പ് സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശം കമീഷന്‍ നല്‍കിയിരുന്നു. സ്കൂളിലത്തൊന്‍ വാഹന സൗകര്യമൊരുക്കണം. ഇതിനായി ഗോത്രസാരഥി ഫണ്ടില്‍ നിന്ന് ആവശ്യമായ തുക കണ്ടത്തൊം. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്ഥിരം സമിതി രൂപവത്കരിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണം, സ്കൂളുകളില്‍ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ചികിത്സ ലഭ്യമാക്കാന്‍ ഡി.എം.ഒ, ഡി.ഡി.ഇ എന്നിവര്‍ ഒരു മാസത്തിനകം നടപടികള്‍ സ്വീകരിക്കണം, ആദിവാസി മേഖലകളിലെ പൊതുവിതരണ സമ്പ്രദായം കുറ്റമറ്റതാക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണം, കരുളായി ആരോഗ്യകേന്ദ്രത്തിന് കീഴില്‍ ആറ് മാസത്തിനകം സബ് സെന്‍റര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പട്ടികവര്‍ഗക്കാരെ കിടത്തി ചികിത്സിക്കാന്‍ പ്രത്യേക വാര്‍ഡ് ഒരു മാസത്തിനുള്ളില്‍ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമീഷന്‍ സര്‍ക്കാരിന് നല്‍കിയിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story