Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 10:54 AM IST Updated On
date_range 4 July 2018 9:48 PM ISTഇനി റമ്പുട്ടാൻ പഴങ്ങളുടെ വിളവെടുപ്പ് കാലം
text_fieldsbookmark_border
നിലമ്പൂർ: പോഷക സമ്പുഷ്ടമായ പഴവർഗമായ റമ്പുട്ടാെൻറ വിളവെടുപ്പ് കാലം തുടങ്ങി. ദക്ഷിണ ഏഷ‍്യൻ രാജ‍്യങ്ങളിൽ മാത്രം കണ്ടിരുന്ന റമ്പുട്ടാൻ പഴങ്ങൾ മലയോര മേഖലകളിലും നൂറുമേനി വിളഞ്ഞു. നിലമ്പൂർ മിൽമ ചില്ലിങ് പ്ലാൻറിന് ചേർന്നുള്ള തോട്ടത്തിലാണ് റമ്പുട്ടാൻ വിളഞ്ഞുനിൽക്കുന്നത്. അകമ്പാടം സ്വദേശികളായ ഞളംപുഴ ജോയി, വിളയാനിക്കൽ ജോയി, എരുമമുണ്ട സ്വദേശികളായ സഹോദരങ്ങൾ കൊമ്പൻ സലീം, ഷംസുദ്ദീൻ എന്നിവരാണ് റമ്പുട്ടാൻ കൃഷി രംഗത്തുള്ളത്. സ്വന്തമായുള്ള അഞ്ച് ഏക്കർ സ്ഥലത്താണ് ഇവരുടെ കൃഷി. അഞ്ച് വർഷം പ്രായമായ 650ഓളം മരങ്ങളാണ് തോട്ടത്തിലുള്ളത്. ഗുണമേന്മയേറിയ ചുവന്ന കളറുള്ള ലെഗോൺ ഇനത്തിൽപ്പെട്ട പഴങ്ങളാണിവ. മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് വിളവെടുപ്പ് കാലം. അഞ്ചുവർഷം പ്രായമുള്ള ഒരു മരത്തിൽനിന്ന് 50 മുതൽ 70 കിലോവരെ വിളവുലഭിക്കും. നിലവിൽ 250 രൂപയാണ് മാർക്കറ്റ് വില. പൂർണമായും ജൈവരീതിയിലാണ് കൃഷി. വിപണനം തന്നെയാണ് കർഷകർ നേരിടുന്ന വലിയ വെല്ലുവിളി. വിളവെടുപ്പ് ദിവസം പ്രധാന റോഡായ കെ.എൻ.ജി റോഡരികിൽ ഒരുക്കിയിട്ടുള്ള സ്റ്റാൾ വഴിയാണ് വിൽപന. ഇവരുടെ കൃഷിയെക്കുറിച്ച് അറിയാവുന്നതിനാൽ ആവശ‍്യക്കാർ ഏറെയാണ്. വനംവകുപ്പിെൻറ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കനോലി പ്ലോട്ടിന് സമീപമാണ് ഇവരുടെ റമ്പുട്ടാൻ കൃഷിയിടം. നിറയെ വിളഞ്ഞുനിൽകുന്ന പഴങ്ങൾ കാണാൻ സന്ദർശകർ ഏറെയെത്തുന്നുണ്ട്. cap 2 നിലമ്പൂരിലെ റമ്പുട്ടാൻ കൃഷിയിടം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story