Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ടുകാരെ...

കോഴിക്കോട്ടുകാരെ മിസോറമിലേക്ക് ക്ഷണിച്ച് ശ്രീധരൻപിള്ള

text_fields
bookmark_border
കോഴിക്കോട്: 'നിങ്ങൾക്കാർക്കും എ‍ൻെറ അതിഥിയായി രാജ്ഭവനിൽ എത്താം, ഗവർണർമാർക്ക് ചില നിയന്ത്രണങ്ങൾ ഉണ്ട്. അതിൽനിന ്നുകൊണ്ട് നിങ്ങളെയൊക്കെ കാണാൻ ഇടക്കിടെ കോഴിക്കോേട്ടക്ക് എത്തു'മെന്ന് പറഞ്ഞ് ത‍ൻെറ പ്രസംഗം അവസാനിപ്പിക്കുമ്പോൾ സദസ്സിൽനിന്നുയർന്ന കൈയടി മതി പി.എസ്.ശ്രീധരൻപിള്ളക്ക് കോഴിക്കോട് നൽകിയ സ്നേഹത്തി‍ൻെറ ഊഷ്മളതയറിയാൻ. സാമൂഹികജീവിതത്തി‍ൻെറ വ്യതിയാന സമയത്ത് എന്നെ വളർത്തിയ സമൂഹത്തോട് ഉള്ളുതുറന്ന് സംസാരിക്കാൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞാണ് ഗവർണറായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ പൊതുപരിപാടിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഒരു പൊതുപ്രവർത്തകൻ സൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച് പറയാനും മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള മറന്നില്ല. ഭരണഘടന പദവിയിലിരുന്ന് പലതും പറയാൻ നിയന്ത്രണമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജീവിതത്തിൽ ഒരിക്കലും ചുമതലകൾ വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പറഞ്ഞു. കോഴിക്കോട് പൗരാവലിയും പഴശ്ശിരാജ ഫൗണ്ടേഷനും പഴശ്ശി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംഘടിപ്പിച്ച സ്നേഹാദരത്തിലും പഴശ്ശിരാജ അനുസ്മരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്ന് പറഞ്ഞ ശ്രീധരൻപിള്ള 'സുവർണാവസര പ്രസംഗം' വിവാദമാക്കിയതിനെ പരോക്ഷമായി വിമർശിച്ചു. ഒരു പാർട്ടിയുടെ ആന്തരികയോഗത്തിൽ അഹിംസ സമരം സുവർണാവസരമെന്ന് പറയാൻ എനിക്ക് അവകാശമില്ലേയെന്ന് ചോദിച്ച അദ്ദേഹം പ്രസംഗത്തിനെതിരെ പരാതി നൽകിയ ഒരാൾ വിളിച്ച് വ്യക്തിവിദ്വേഷമില്ലെന്ന് പറഞ്ഞതും ഓർമിച്ചു. എം.കെ. രാഘവൻ എം.പി അധ്യക്ഷതവഹിച്ചു. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മംഗളപത്രം എം.പി അഹമ്മദ് സമ്മാനിച്ചു. ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്, ഡോ. ഫൽഗഫൂർ, പി.ജെ. ജോഷ്വ, പി.വി. ചന്ദ്രൻ, ഡോ. കെ. മൊയ്തു, ഡോ.പി.പി. പ്രമോദ് കുമാർ, സ്വാമി വിദശിഖാനന്ദ, പഴശ്ശി രവിവർമരാജ, അരയക്കണ്ടി സന്തോഷ്, കമാൽ വരദൂർ, ഡോ. പീയുഷ് നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. വി.പി. ജോയ്, ഡോ.കെ.കെ. മുഹമ്മദ്, ഡോ. റോയ് ചാലി, വി.എ. വിജ‍യൻ, പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story