ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി മെഡിക്കൽ കോളജ്
text_fieldsകോഴിക്കോട്: ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുകയാണ് ജില്ലയിലെ പ്രധാന മേഖലയായ മെ ഡിക്കൽ കോളജ്. ബസുകളുടെ മത്സരയോട്ടവും നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങുമുള്ള മ റികടക്കലും മൂലം ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസുകളടക്കം കുരുക്കിൽപെടുകയാ ണ്. റോഡിലെ അനാവശ്യ പാർക്കിങ്ങും ഒരേസമയം കൂടുതൽ ബസുകൾ നിർത്തിയിടുന്നതും സമയം സംബന്ധിച്ച് ബസ് ജീവനക്കാർ നടുറോഡിൽ തല്ലുകൂടുന്നതും ദിവസേന റോഡിൽ കുരുക്ക് വർധിക്കുന്നതിന് ഇടയാക്കുന്നു. കുന്ദമംഗലം, മാവൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ ബസ്സ്റ്റോപ്പുകളിലല്ലാതെ റോഡ് പരക്കെ നിർത്തി ആളുകെള ഇറക്കുകയും കയറ്റുകയും ചെയ്യുന്നതും മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ജങ്ഷെൻറ എല്ലാ ഭാഗത്തും ഒാരോ സ്ഥലത്തേക്കുള്ള ബസുകൾ ആളുകെള കയറ്റുന്നത് കാണാൻ സാധിക്കും. രോഗികളും വൃദ്ധരുമടക്കം ആശുപത്രിയിൽ വരുന്നവരും പോകുന്നവരും റോഡ് മറികടക്കാനും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
ആശുപത്രിയിലുള്ളവർക്ക് ഭക്ഷണമോ മറ്റെന്തെങ്കിലും വാങ്ങാനോ റോഡ് മുറിച്ചുകടക്കണം. എന്നാൽ, കാൽനടയാത്രക്കാർക്ക് സീബ്രലൈനിൽ പോലും വാഹനങ്ങൾ നിർത്തിക്കൊടുക്കില്ല. ജങ്ഷനായതിനാൽ നാലു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെയും ശ്രദ്ധിക്കേണ്ടിവരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. 1000ത്തോളം ട്രിപ്പുകളിലായി ദിവസവും 300ഒാളം ബസുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. പ്രദേശത്ത് 60ഒാളം ആംബുലൻസുകളും 200ഒാേട്ടാകളും സർവിസ് നടത്തുന്നു. ബസ്സ്റ്റാൻഡ് നിർമിച്ച് ബസുകളെ സ്റ്റാൻഡിലേക്ക് മാറ്റിയാൽ ഇൗ തിരക്ക് കുറക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും സാധിക്കുെമന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുകയാണ്. ബസ്സ്റ്റാൻഡ് നിർമിച്ചാൽ മെഡിക്കൽ കോളജിലെത്തുന്ന മുഴുവൻ ബസും ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നും തിരക്കേറിയ റോഡിലെ അനാവശ്യ പാർക്കിങ്ങുകൾ ഒഴിവാക്കാനും ആംബുലൻസുകൾക്ക് യാത്രാ സൗകര്യം വർധിപ്പിക്കാനും സാധിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കു കൂട്ടൽ.
എന്നാൽ, പാർക്കിങ്ങും അതേച്ചൊല്ലിയുള്ള തർക്കവും ഇപ്പോഴും നിർബാധം തുടരുകയാണ്. സ്റ്റാൻഡിന് 11 വർഷംമുമ്പ് തറക്കല്ലിട്ടിരുന്നെങ്കിലും അതിനപ്പുറം ഒരു കല്ലുപോലും വെക്കാൻ സാധിക്കാതെ നിർമാണം നിലച്ചിരിക്കുകയാണ്. നിലവിൽ ആംബുലൻസ് നിർത്തിയിടുന്ന സ്ഥലത്തിനു പിറകിലെ ഗ്രൗണ്ടിലായിരുന്നു ബസ് സ്റ്റാൻഡ് നിർമാണത്തിനായി നഗരസഭ തറക്കല്ലിട്ടിരുന്നത്. പാലോളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കുേമ്പാഴായിരുന്നു തറക്കല്ലിടൽ. 12 പ്രവാസികൾ ചേർന്ന് നിർമിക്കാനും സ്റ്റാൻഡിനു മുകളിൽ കടമുറികൾ നിർമിച്ച് വാടകക്ക് കൊടുക്കാനും നിർമാണ ഫണ്ട് തിരിച്ച് കിട്ടയാൽ അവ നഗരസഭക്ക് കൈമാറാനുമായിരുന്നു തീരുമാനം. എന്നാൽ, സ്ഥലമെടുത്തതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. ആ സ്ഥലം വർഷങ്ങളായി കാടുമൂടിക്കിടക്കുകയാണ്. നാട്ടുകാരും ഉപഭോക്തൃ സംഘടനകളും ചേർന്ന് വീണ്ടും ബസ്സ്റ്റാൻഡ് ചർച്ചകളിലക്ക് കൊണ്ടുവരുന്നുണ്ട്. എന്നാൽ, പ്രദേശത്തെ ചില കച്ചവടക്കാരുടെ സ്ഥാപിത താൽപര്യങ്ങളാണ് സ്റ്റാൻഡ് നിർമാണം നിലച്ചതിനു പിന്നിലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.