നാസറിെൻറ സൈക്കിൾ സവാരി ഗിരിഗിരി
text_fieldsകോഴിക്കോട്: എല്ലാവരും സൈക്കിൾ സവാരി ഇഷ്ടപ്പെടുേമ്പാൾ വൈവിധ്യമാർന്ന സൈക്കിളുകളാൽ ശ്രദ്ധേയനാവുകയാണ് നാസർ. ആനയുടെ വലുപ്പമുള്ള സൈക്കിൾ... വെള്ളത്തിൽ സഞ്ചരിക്കാവുന്ന സൈക്കിൾ... മടക്കിവെക്കാവുന്ന സൈക്കിൾ... ടാങ്കിൽ വെള്ളം നിറക്കുന്ന സൈക്കിൾ... വൈദ്യുതി സൈക്കിൾ... ഇങ്ങനെ പോകുന്നു കൂളിമാട് എറക്കോടൻ കെ.ടി.എ. നാസറിെൻറ ‘സൈക്കിൾ ഭ്രാന്ത്’.
2011ൽ പ്രകൃതി സ്നേഹത്താൽ ഗ്രീൻ കെയർ മിഷനാണ് നാസർ ആദ്യം തുടങ്ങിയത്. പിന്നീട് കോഴിക്കോട് ബൈസിക്സ് സൈക്കിൾ മേയർ സാഹിർ അബ്ദുൽ ജബ്ബാറുമായി ചേർന്ന് ഗ്രാൻറ് സൈക്കിൾ ചാലഞ്ചിന് തുടക്കമിട്ടു.
തുടർന്ന് വിവിധ സ്കൂളുകളിൽനിന്ന് ഉപയോഗിച്ചുപേക്ഷിച്ച ഒരുലക്ഷം പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് 40 സൈക്കിൾ സഞ്ചാരികളുടെ അകമ്പടിയാൽ കൊച്ചി മുസ്രിസ് ബിനാലെയിൽ എത്തിച്ചാണ് ഇൗ മേഖലയിൽ സജീവമായത്. പരിസ്ഥിതിക്ക് ദോഷമാകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതിലൊന്ന് മോേട്ടാർ വാഹനങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിദ്യാർഥികളെ ഉൾപ്പെടെ സൈക്കിൾ സവാരിയിലേക്ക് ആകർഷിക്കാൻ ശ്രമം തുടങ്ങിയത്. ഇതിനിടെ ജില്ല പഞ്ചായത്ത്, ഹയർ സെക്കൻഡറി എൻ.എസ്.എസിെൻറ സഹകരണത്തോെട ആരംഭിച്ച സൈക്കിൾ ബ്രിഗേഡ് പദ്ധതിയുടെ കോഒാഡിനേറ്ററുമായി. ഒാരോ സ്കൂളിലെയും അമ്പത് വിദ്യാർഥികളെ സൈക്കിൾ സഞ്ചാരികളാക്കുകയും പരിസ്ഥിതി പ്രവർത്തനത്തിൽ പങ്കാളിയാക്കുകയുമായിരുന്നു ലക്ഷ്യം. സൈക്കിൾ കോൺക്ലേവ് ഉൾപ്പെടെ മുപ്പതോളം പരിപാടികളും സംഘടിപ്പിച്ചു.
70,000ത്തിലേറെ രൂപ ചെലവിലാണ് ഭീമൻ സൈക്കിൾ വീട്ടിൽതന്നെ നിർമിച്ചത്. വലിയ പരിപാടികൾക്ക് ആളുകളെ ആകർഷിക്കാൻ ആനയെയും മറ്റും എഴുന്നള്ളിക്കുന്നതിന് പകരമായി സൈക്കിൾ ഉപയോഗിക്കുകയും ആളുകളെ സൈക്കിളിലേക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യം. പ്രളയ കാലത്താണ് വെള്ളത്തിലൂടെ സഞ്ചരിക്കാവുന്ന സൈക്കിൾ നിർമിച്ചത്. മൂന്ന് ബാരലുകളും റിമ്മുകളിൽ പ്രത്യേകം തുഴകളും ഘടിപ്പിച്ചതോടെ പെഡൽ ചവിട്ടുേമ്പാൾ വെള്ളം പുറേകാട്ട് തള്ളുകയും സൈക്കിൾ മുന്നോട്ട് നീങ്ങുകയും െചയ്യും.
മറ്റൊന്ന് സൈക്കിൾ പമ്പാണ്. ഇത് ഒരേസമയം വ്യായാമത്തിനും ടെറസിനുമുകളിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിനും ഉപകരിക്കും. പിന്നീട് ബാറ്ററി ഉപയോഗിച്ചുള്ള ഇലക്ട്രിക് സൈക്കിളും നിർമിച്ചു. ദൂരയാത്രയിൽ കാറിെൻറ ഡിക്കിയിൽ സൂക്ഷിക്കാം. കാർ ഒരിടത്ത് നിർത്തി ചെറിയ യാത്രകൾക്ക് ഇൗ സൈക്കിൾ ഉപയോഗിക്കാം. വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാനുള്ള സൈക്കിൾ നിർമാണ ശ്രമത്തിലാണിപ്പോൾ. സ്വന്തമായി രൂപകൽപന ചെയ്ത ഇൻഡസ്ട്രിയിൽ ജീവനക്കാരുടെ സഹായത്തോടെയാണ് സൈക്കിളുകൾ നിർമിക്കുന്നത്. മലിനീകരണമില്ലെന്നതാണ് സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിക്കുന്നതിന് രംഗത്തിറങ്ങാൻ ടൈൽസ് ബിസിനസുകാരനായ നാസറിന് പ്രചോദനമായത്. ഇദ്ദേഹത്തിെൻറ പരിശ്രമത്തിന് ഭാര്യ ഹബീബ, മക്കളായ ഫാത്തിമ സിയ, െഎറ ഇശാൽ, അമൻ അബ്ദുല്ല എന്നിവരുടെ പിന്തുണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.