Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2020 5:02 AM IST Updated On
date_range 20 May 2020 5:02 AM ISTഹോട്സ്‌പോട്ടുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ഇളവുകള്‍
text_fieldsbookmark_border
കടകള്‍, ഒറ്റനില വ്യാപാര സമുച്ചയങ്ങള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ് ഉള്‍പ്പെടെയുള്ള ശുചീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന വ്യവസ്ഥയില്‍ ചുവടെ ചേര്‍ത്ത സ്ഥാപനങ്ങള്‍ക്കും ഷോപ്പുകള്‍ക്കും നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങള്‍ (ടോയ്‌ലെറ്റ് ഉള്‍പ്പെടെ) യഥാസമയം അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്. കടകളും കച്ചവട സ്ഥാപനങ്ങളും ഹോം ഡെലിവറി, ടോക്കണ്‍ സംവിധാനം, ഫോണിലൂടെ സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം എന്നിവ ഫലപ്രദമായി നടപ്പാക്കേണ്ടതാണ്. സാധനങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. കടകളില്‍ ഒരേ സമയത്ത് സാമൂഹിക അകലം പാലിച്ച് പരമാവധി അഞ്ചുപേര്‍ മാത്രമേ പാടുള്ളൂ. വ്യാപാര സമുച്ചയങ്ങളില്‍ ഒരു ദിവസം 50 ശതമാനം ഷോപ്പുകള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാം. ഏതൊക്കെ ഷോപ്പുകള്‍ തുറക്കണമെന്ന് കടയുടമകളുടെ കൂട്ടായ്മയിലൂടെ നിശ്ചയിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതിയോടെ തീരുമാനിക്കാം. ഹോട്ടലുകള്‍, റസ്റ്റാറൻറുകള്‍ ഹോം ഡെലിവറി സംവിധാനവും പാഴ്‌സല്‍ മാര്‍ഗവും മാത്രം ഉപയോഗപ്പെടുത്തി ഭക്ഷണ വിതരണം നടത്താം. ഹോട്ടലുകളില്‍/റസ്റ്റാറൻറുകളില്‍ ഭക്ഷണം കഴിക്കുന്ന രീതി അനുവദനീയമല്ല. ആശുപത്രികള്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സക്ക് വരുന്നവര്‍ക്ക് ഒഴികെ ടോക്കണ്‍ സംവിധാനവും ഫോണ്‍ മുഖാന്തരമുള്ള സന്ദര്‍ശന സമയം നിശ്ചയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ഒരേ സമയം സന്ദര്‍ശകരായി 10 പേര്‍ മാത്രമേ പാടുള്ളൂ. ആശുപത്രികളില്‍ ചികിത്സക്ക് വരുന്നവര്‍ക്കിടയില്‍ രോഗവ്യാപനമില്ലാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വ്യവസായ സ്ഥാപനങ്ങള്‍ (ഖാദി, കൈത്തറി ഉള്‍പ്പെടെ) എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുന്നതോടൊപ്പം ഒരോ ദിവസവും സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിക്കേണ്ടതാണ്. തോട്ടങ്ങള്‍, കാര്‍ഷികമേഖല തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി പ്രവൃത്തി നടത്താം. നിർമാണ മേഖല ദുരന്തനിവാരണ പ്രവൃത്തികള്‍, റോഡ് പണികള്‍, ഭവന നിർമാണം, മറ്റ് അടിയന്തര സ്വഭാവമുള്ള നിർമാണ പ്രവൃത്തികള്‍ എന്നിവക്കായി പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി പണി നടത്താം. സാധന സാമഗ്രികള്‍ വാഹനങ്ങള്‍ വഴി കൊണ്ടുപോകാം. ക്വാറികള്‍ നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടും പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടും പ്രവൃത്തി നടത്താം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് തുടങ്ങിയ പ്രവൃത്തികള്‍ എ.സി ഉപയോഗിക്കാതെ നടത്താം. ഈ സ്ഥാപനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഒരേ സമയം കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ടെലിഫോണ്‍ മുഖാന്തിരം സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവർത്തിക്കേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങ് വിവാഹച്ചടങ്ങ് 50 പേരിലും വിവാഹ അനുബന്ധ ചടങ്ങുകള്‍ 10 പേരിലും മരണാനന്തര ചടങ്ങുകള്‍ 20 പേരിലും അധികരിക്കാതെ സംഘടിപ്പിക്കാം. മാര്‍ക്കറ്റുകള്‍ മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്നതിനും ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനും നിര്‍ബന്ധമായും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്. ആരാധനാലയങ്ങള്‍, മാളുകള്‍, സിനിമാശാലകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണം തുടരുന്നതാണ്. കൂടാതെ എല്ലാ കൂട്ടായ്മകളും ആള്‍ക്കൂട്ടം കൂടുന്ന പൊതുപരിപാടികളും നടത്തുന്നതിന് നിലവിലുള്ള നിരോധനം തുടരും. ഹോട്സ്‌പോട്ടുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ലോക്ഡൗണുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിർദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്ത നിവാരണ നിയമത്തിൻെറ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിൻെറ 188ാം വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story