Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോം ക്വാറൻറീൻ ...

ഹോം ക്വാറൻറീൻ ലംഘിച്ചാൽ കൊറോണ കെയര്‍ സെൻററിലാക്കും

text_fields
bookmark_border
ഹോം ക്വാറൻറീൻ ലംഘിച്ചാൽ കൊറോണ കെയര്‍ സൻെററിലാക്കും കണ്ണൂർ: വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലെത്തി ഹോം ക്വാറൻറീന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സൻെററിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ജില്ലയിൽ ക്വാറൻറീന്‍ നടപടികള്‍ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൈക്കൊണ്ട ക്രമീകരണങ്ങള്‍ കലക്ടര്‍ ടി.വി. സുഭാഷി‍ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ആശുപത്രി, കൊറോണ കെയര്‍ സൻെറര്‍ നിരീക്ഷണത്തോടൊപ്പം ഹോം ക്വാറൻറീന്‍ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കോവിഡ് വ്യാപന സാധ്യത ഇല്ലാതാക്കാനാവൂ -കലക്ടര്‍ പറഞ്ഞു. ഇതിന് വാര്‍ഡ് തലത്തില്‍ പൊലീസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യവകുപ്പ് പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനായി ജില്ലയില്‍ 'ലോക് ദി ഹോം' എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. മൊബൈല്‍ ആപ് വഴിയുള്ള നിരീക്ഷണവും ശക്തമാക്കും. കാലിക്കടവ്, മാഹി, നെടുംപൊയില്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ചെക്ക്‌പോയൻറുകളിലൂടെ കര്‍ശന പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ജില്ലയിലേക്ക് കടത്തിവിടുന്നത്. മേയ് നാലുമുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ 3500 ലേറെ പേര്‍ ജില്ലയിലെത്തി. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 10 പേരെ ആശുപത്രികളിലും റെഡ് ജില്ലകളില്‍നിന്നെത്തിയ 568 പേരെ വിവിധ കോവിഡ് കെയര്‍ സൻെററുകളിലും 2945 പേരെ വീടുകളിലുമാണ് നിരീക്ഷണത്തിലാക്കിയത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി 21 വിദേശമലയാളികളും ഇതിനകം ജില്ലയിലെത്തിയിട്ടുണ്ട്. ഏഴു ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ വീടുകളിലും 10 പേര്‍ കൊറോണ കെയര്‍ സൻെററുകളിലുമാണുള്ളത്. യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ. യൂസുഫ്, എസ്. ഇലാക്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story