Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 3:34 AM IST Updated On
date_range 10 May 2020 3:34 AM ISTകശുവണ്ടി വില കുത്തനെ ഇടിഞ്ഞു: സംഭരണവും നിർത്തി
text_fieldsbookmark_border
കേളകം: സഹകരണ ബാങ്കുകൾ സംഭരണം നിർത്തിയതോടെ കശുവണ്ടിയുടെ വില കുത്തനെ ഇടിഞ്ഞു. 90 രൂപ നിരക്കിൽ ജില്ലയിലെ സഹകരണ സംഘങ്ങൾ കർഷകരിൽനിന്ന് കശുവണ്ടി സംഭരിച്ചിരുന്നു. ജില്ലയിൽ 75 സഹകരണ സംഘങ്ങൾ വഴി വിവിധ മേഖലകളിൽനിന്ന് സംഭരിച്ച് കയറ്റിപ്പോയ 1700 ടൺ കശുവണ്ടിയുടെ പണം ഇനിയും കർഷകർക്ക് ലഭിച്ചില്ല. കർഷകർക്ക് നാമമാത്ര തുക നൽകി ബാക്കി പണം അക്കൗണ്ടിൽ നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പണം കർഷകർക്ക് ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. ഡിപ്പോകളിൽ കശുവണ്ടിയുമായി വന്ന കർഷകർക്ക് 1000 രൂപ മുതൽ 1500 രൂപ വരെ മാത്രമാണ് നൽകിയത്. പൊതുമേഖല സ്ഥാപനമായ കാപ്പെക്സിനു വേണ്ടിയാണ് സഹകരണ ബാങ്കുകൾ കിലോക്ക് 90 രൂപ നിരക്കിൽ കശുവണ്ടി സംഭരിച്ചത്. സഹകരണ സംഘങ്ങൾ സംഭരണം നിർത്തിയശേഷം മലഞ്ചരക്ക് കടകൾ തുറന്നെങ്കിലും വിലയിടിവ് തുടരുകയാണ്. 75 രൂപയാണ് മലഞ്ചരക്ക് കടകളിലെ കശുവണ്ടി വില. വേനൽമഴയെ തുടർന്ന് ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story