Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2019 5:02 AM IST Updated On
date_range 15 Sept 2019 5:02 AM ISTപോത്തുണ്ടി പാലം തകർന്നിട്ടും ബദൽ സംവിധാനമായില്ല നിരവധിപേർ ദുരിതത്തിൽ
text_fieldsbookmark_border
കോടഞ്ചേരി: ഉരുൾപൊട്ടലിൽ തകർന്ന പോത്തുണ്ടി പാലം പുനർനിർമിക്കാത്തതിനാൽ നിരവധി പേർ ദുരിതത്തിൽ. കോടഞ്ചേരി, പുതുപ ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ നൂറാംതോട്, ചെമ്പുകടവ് പ്രദേശങ്ങളും വട്ടച്ചിറ, ചെമ്പിലി പട്ടികവർഗ കോളനികളും ഒറ്റപ്പെട്ടു. ദുരന്തം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഇതു നൂറുകണക്കിന് വിദ്യാർഥികെളയും പ്രദേശവാസികളെയും ബാധിച്ചു. പാലം പുനർനിർമിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് മുസ്ലീംലീഗ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. അടിയന്തരമായി താൽക്കാലിക സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. എ. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. കെ.എം. ബഷീർ, ഇബ്രാഹിം തട്ടൂർ, പി.വി. അബ്ദു, ശാഫി മുറമ്പാത്തി, എ.എം. അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story