Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്യാമ്പുകളില്‍നിന്ന്...

ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കാനേറെ​

text_fields
bookmark_border
കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നൽകി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം. വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുമുക്തമാക്കണം. വെള്ളക്കെട്ടുമൂലം മലിനമായ കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുമുക്തമാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ആകുന്നവര്‍ വ്യക്തിഗത സുരക്ഷ ഉപാധികള്‍ സ്വീകരിക്കണം. എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വീടുകള്‍, അംഗൻവാടികള്‍, സ്‌കൂളുകള്‍, റേഷന്‍ കടകള്‍ തുടങ്ങി ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അസംസ്‌കൃത ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷമേ ഉപയോഗിക്കാവൂ. അടഞ്ഞുകിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ഉപയോഗിക്കുന്നതിനുമുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാര യോഗ്യമാക്കണം. വീടുകളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും മറ്റും ഇലക്ട്രീഷന്‍ പരിശോധിച്ചതിനുശേഷം മാത്രം ഉപയോഗിക്കണം. ഭക്ഷണപാനീയങ്ങള്‍ സംഭരിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ ശുദ്ധമാകുന്നതിനും ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കണം കൈ കാല്‍ കഴുകുന്നതും മറ്റും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കണം. ഭക്ഷണപാനീയങ്ങള്‍ അടച്ചു സൂക്ഷിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകു പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം. പാദങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറച്ചു പിടിക്കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ചികിത്സക്ക് വിധേയമാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലുകളെടുക്കണം. കടിയേറ്റാല്‍ വൈദ്യസഹായം തേടണം. ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍, ഗുളികകള്‍ എന്നിവയുടെ ഉപയോഗക്രമത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ ഉപദേശം സ്വീകരിക്കണം. കൊതുക്, കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയിൽപെട്ടാല്‍ അതത് പ്രാഥമിക കേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം. പ്രമേഹം, രക്താധിസമ്മർദം തുടങ്ങിയവക്കു തുടര്‍ച്ചയായി മരുന്നു ഉപയോഗിക്കുന്നവര്‍ മുടങ്ങാതെ മരുന്നു കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പ്രഥമ ശുശ്രൂഷയെക്കുറിച്ചും ആരോഗ്യവകുപ്പ് വിശദ അറിയിപ്പ് തയാറാക്കിയിട്ടുണ്ട്. പാമ്പ് കടി, വൈദ്യുതാഘാതം, പരിക്കുകള്‍, ജലജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, വായുജന്യരോഗങ്ങള്‍, മലിനജലവുമായി സമ്പര്‍ക്കംമൂലമുണ്ടാവുന്ന രോഗങ്ങള്‍ എന്നിവക്കുള്ള പ്രഥമശുശ്രൂഷകള്‍ ആരോഗ്യവകുപ്പ് www.dhs.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story