Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈക്കൂലി വാങ്ങവെ...

കൈക്കൂലി വാങ്ങവെ ഹെൽത്ത്​ ഇൻസ്​പെക്​ടർ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടറെ വിജിലന്‍സ് അറസ് റ്റ് ചെയ്തു. മരുതോങ്കര പാറയുള്ള പറമ്പത്ത് എസ്‌.കെ. സിനിലിനെയാണ് വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് യൂനിറ്റ് അറസ്റ്റ് ചെയ്തത്. തങ്ങള്‍സ് റോഡ് ഹെല്‍ത്ത്‌ സൻെററില്‍ വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. സൗത്ത് ബീച്ചില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന് ഡി ആൻഡ് ഒ ലൈസന്‍സ് (ഡെയ്ഞ്ചറസ് ആൻഡ് ഒഫന്‍സിവ് ട്രേഡ് ആൻഡ് ഫാക്ടറിസ്) ലഭിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സമീപിച്ചപ്പോൾ 3000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബന്ധപ്പെട്ടയാൾ ഇത് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി ഷാജി വര്‍ഗീസിന് പരാതി നല്‍കി. തുടര്‍ന്ന് പരാതിക്കാരന്‍ വെള്ളിയാഴ്ച രാവിലെ തങ്ങള്‍സ് റോഡിലെ ഓഫിസിലെത്തി ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ക്ക് പണം നല്‍കി. പിന്നാലെയാണ് വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടിയത്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇൻസ്പെക്ടര്‍മാരായ സജീവ്കുമാര്‍, സുബാഷ്ബാബു, എസ്‌.ഐ വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story