Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2019 5:01 AM IST Updated On
date_range 22 July 2019 5:01 AM ISTകൊയിലാണ്ടിയിൽ രണ്ടു ദിവസത്തിനിടെ പുഴയിൽ മരിച്ചത് രണ്ടു പേർ
text_fieldsbookmark_border
കൊയിലാണ്ടി: രണ്ടു ദിവസത്തിനിടെ മേഖലയിൽ പാലത്തിൽനിന്ന് പുഴയിൽ ചാടി രണ്ടു പേർ മരിച്ചു. കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ കണയങ്കോട് പാലത്തിൽനിന്ന് പൂന്നൂർ കടാംകൊള്ളിൽ വീട്ടിൽ റീന (45) വെള്ളിയാഴ്ച രാവിലെയാണ് പുഴയിലേക്ക് ചാടിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു അഞ്ചര മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദ്ദേഹം ലഭിച്ചത്. ഞായറാഴ്ച ഉച്ചക്കാണ് അത്തോളി സ്റ്റേഷൻ പരിധിയിലെ കുനിയിൽ കടവ് പാലത്തിൽനിന്ന് കാക്കൂർ കണാരമ്പത്ത് സുരേന്ദ്രൻ (52) പുഴയിൽ ചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോരിച്ചെരിയുന്ന മഴയത്താണ് രണ്ടു സംഭവങ്ങളും. മൃതദേഹങ്ങൾ കണ്ടെടുക്കാൻ കൊയിലാണ്ടി ഫയർ ആൻഡ് റസ്ക്യൂ അംഗങ്ങളാണ് മുൻകൈയെടുത്തത്. ആഴങ്ങളിൽ മുങ്ങുന്നതിനായി സ്കൂബ ഈ മാസം തുടക്കത്തിലാണ് കൊയിലാണ്ടി യൂനിറ്റിനു ലഭിച്ചത്. കുനിയിൽ കടവിലെ തിരച്ചിലിൽ കൊയിലാണ്ടി ഫയർസ്റ്റേഷനിലെ ഓഫിസർ സി.പി. ആനന്ദൻ, അസി. സ്റ്റേഷൻ ഓഫിസർ കെ. സതീശൻ, ലീഡിങ് ഫയർമാൻ സുജാത്, ഫയർമാൻമാരായ ഷിജിത്ത്, നിഖിൽ, സത്യനാഥ്, വിജയൻ, വിജീഷ്, ഫയർമാൻ ഡ്രൈവർമാരായ പ്രശാന്ത്, രാജീവ്, ഹോം ഗാർഡ് വിജയൻ എന്നിവർ പങ്കെടുത്തു. മൃതദേഹം ഫയർ യൂനിറ്റ് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story