Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2019 5:01 AM IST Updated On
date_range 17 July 2019 5:01 AM ISTസാമ്പത്തിക ക്രമക്കേട്; പന്തീരാങ്കാവ് സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടു
text_fieldsbookmark_border
പന്തീരാങ്കാവ്: ബാങ്ക് ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ അംഗങ്ങൾ നൽകിയ പരാതിയിൽ നടന്ന അന്വേഷണങ്ങളുടെ ഭാഗമാ യി പന്തീരാങ്കാവ് സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് ജോയൻറ് രജിസ്ട്രാർ ജനറലിൻെറ ഉത്തരവ്. സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണനാണ് ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. പരാതിയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റർ ഭരണം നടത്തുകയായിരുന്നു. പുതിയ ഭരണസമിതിയെ ആഗസ്റ്റ് നാലിന് തെരഞ്ഞെടുക്കും. കഴിഞ്ഞ ഡിസംബറിലാണ് ബാങ്കിലെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് മെംബർഷിപ്, കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരിൽ മെംബർഷിപ്, തുടങ്ങാത്ത ബ്രാഞ്ചിൻെറ പേരിൽ വാടക അഡ്വാൻസും കെട്ടിട വാടകയും, ഈട് സ്വർണം ലേലം ചെയ്തതിൽ 89 ലക്ഷം രൂപയുടെ നഷ്ടം, രേഖകളില്ലാതെ ലോണുകൾ അനുവദിക്കൽ, 3.5 ലക്ഷം മുടക്കി മൈക്രോ എ.ടി.എം മെഷീൻ വാങ്ങിയിട്ടും ഉപയോഗിച്ചില്ല എന്നിവയായിരുന്നു പ്രധാന കണ്ടെത്തലുകൾ. ജനകീയ മുന്നണിയുടെ ലേബലിൽ കോൺഗ്രസ് -ബി.ജെ.പി സഖ്യമാണ് ഏറെക്കാലമായി ബാങ്ക് ഭരിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ടി.എം. ചന്ദ്രൻ പ്രസിഡൻറും ബി.ജെ.പിയുടെ എൻ. ആനന്ദൻ വൈസ് പ്രസിഡൻറുമായിരുന്ന ഭരണസമിതിയാണ് പുറത്തായത്. സസ്പെൻഷൻ കാലാവധിക്കിടയിൽതന്നെ സഹകരണ വകുപ്പ് ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജൂലൈ 17ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസമാണ്. തലേദിവസം ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ നിലവിൽ ഡയറക്ടർമാരായിരുന്നവർക്ക് മത്സരിക്കാൻ കഴിയില്ലെന്നാണ് കരുതുന്നത്. ജോയൻറ് രജിസ്ട്രാറുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story