Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2019 5:02 AM IST Updated On
date_range 16 March 2019 5:02 AM ISTപദ്ധതിവിഹിത പണം െചലവഴിക്കലിൽ മുക്കം നഗരസഭ സംസ്ഥാനത്ത് മുമ്പിൽ
text_fieldsbookmark_border
മുക്കം: പദ്ധതിവിഹിതങ്ങളിൽ 85.97 ശതമാനം പണം ചിലവഴിച്ച് സംസ്ഥാനെത്ത 87 നഗരസഭകളിൽ മുക്കം നഗരസഭ ഒന്നാമത്. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭ 84.89 ശതമാനത്തിലൂടെ രണ്ടാംസ്ഥാനവും നേടി. കാസർകോട് ജില്ലയിലെ കാസർകോട് നഗരസഭയാണ് ഏറ്റവും പിന്നിൽ. 11.67 കോടി രൂപ അനുവദിച്ചെങ്കിലും 4.44 കോടി രൂപ മാത്രം െചലവഴിച്ച് 38.05 ശതമാനവുമായാണ് കാസർകോട് പിന്നിലുള്ളത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. മുക്കം നഗരസഭ സാധാരണ വിഭാഗം, കേന്ദ്രവിഹിതം, പട്ടികജാതി വിഭാഗം, പട്ടികവർഗം എന്നീ നാല് വിഭാഗങ്ങളിലായി 4.99 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് അനുവദിച്ചിരുന്നത്. ഇതിൽ 3.90 കോടി രൂപ െചലവഴിച്ചു. ആന്തൂർ നഗരസഭക്ക് അനുവദിച്ച 6.9 കോടിയിൽ 5.17 കോടി െചലവഴിച്ചു. മുക്കം നഗരസഭ സാധാരണ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും അനുവദിച്ചിട്ടുള്ള പണത്തിൽനിന്ന് 90 ശതമാനം െചലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ പദ്ധതിപണം െചലവഴിക്കലിൽ മുക്കം നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സംസ്ഥാനതലത്തിൽ പന്ത്രണ്ടാം സ്ഥാനത്തുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story