Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി ക്ഷേത്രങ്ങളിൽ...

ഇനി ക്ഷേത്രങ്ങളിൽ ഉത്സവക്കാലം 75ലും തെയ്യക്കോലം കെട്ടി നാരായണപ്പെരുവണ്ണാൻ

text_fields
bookmark_border
ഇനി ക്ഷേത്രങ്ങളിൽ ഉത്സവക്കാലം 75ലും തെയ്യക്കോലം കെട്ടി നാരായണപ്പെരുവണ്ണാൻ
cancel
ഉേള്ള്യരി: ആനവാതിൽ ചൂരക്കാട്ട് അയ്യപ്പക്ഷേത്ര സന്നിധിയിൽ നാരായണപ്പെരുവണ്ണാൻ ഇക്കുറി തെയ്യമാടാൻ എത്തിയത് നിറഞ്ഞ പ്രാർഥനയുമായി. തുടർച്ചയായ 50ാം തവണയാണ് ഇവിടെ കഴിഞ്ഞ ദിവസം ഇദ്ദേഹം വെള്ളാട്ട് അവതരിപ്പിച്ചത്. മലബാറിലെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലം തുടങ്ങുന്നതി​െൻറ ഭാഗമായുള്ള ചടങ്ങായാണ് വെള്ളാട്ട് തിറ അവതരിപ്പിച്ചത്. ഫോക്ലോർ അവാർഡ് ജേതാവായ പെരുവണ്ണാൻ തലമുറയായി കൈമാറി കിട്ടിയ അനുഷ്ഠാന കലയെ നിധിപോലെ കാത്തു സൂക്ഷിക്കുകയാണ്. കേരളത്തി​െൻറ വിവിധ പ്രദേശങ്ങളിൽ തെയ്യം അവതരിപ്പിച്ച ഇദ്ദേഹം അമേരിക്ക, സിംഗപ്പൂർ, ദുബൈ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2016ൽ രാഷ്ട്രപതി ഭവനിൽ 54 രാഷ്ട്രത്തലവന്മാർക്ക് മുന്നിൽ തെയ്യക്കോലം കെട്ടിയാടാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായിരുന്നു. മക്കളായ പ്രജീഷും നിധീഷും ഈ രംഗത്ത് സജീവമാണ്. ഇവരും തെയ്യം അവതരിപ്പിക്കാനായി വിദേശ പര്യടനം നടത്തിയിട്ടുണ്ട്. മീനമാസത്തോടെ അവസാനം കുറിക്കുന്ന ഒരു ഉത്സവ സീസണിൽ 600 തെയ്യക്കോലങ്ങൾ വരെ നാരായണപ്പെരുവണ്ണാനും മക്കളും അവതരിപ്പിക്കാറുണ്ട്. 80 ക്ഷേത്രങ്ങളിൽ സ്ഥിരമായി തെയ്യം അവതരിപ്പിക്കുന്നതും ഇവരാണ്. പെരുവണ്ണാ​െൻറ സഹോദരപുത്രന്മാരും ഈ രംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story