Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 8:14 AM GMT Updated On
date_range 19 Sep 2018 8:14 AM GMTപ്രളയദുരിതം: നഗരം വില്ലേജ് ഓഫിസറെ തടഞ്ഞുവെച്ചു
text_fieldsbookmark_border
കോഴിക്കോട്: നഗരം വില്ലേജ് ഓഫിസ് പരിധിയിൽ വെള്ളംകയറിയ പല വീടുകളെയും ദുരിതാശ്വാസ സഹായനിധിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നഗരം വില്ലേജ് ഓഫിസറെ പരപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തോട്ടോളി പാടം, സാമികുളം പറമ്പ്, ചിറ്റാരികണ്ടി പറമ്പ് മനന്തലപ്പാലം, വട്ടാംപൊയില്‍ എന്നീ നഗരം വില്ലേജ് പരിധിയില്‍ താമസിക്കുന്ന 60ഓളം വീടുകളില്‍ രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി വെള്ളംകയറിയിരുന്നു. തുടര്‍ന്ന് മിക്ക കുടുംബങ്ങളും സമീപത്തെ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുകയാണ് ഉണ്ടായത്. കോര്‍പറേഷന്‍ പരിധിയിലെ ചേരിയായി പ്രഖ്യാപിച്ച സമികുളം പറമ്പ് ഉള്‍പ്പെടുന്ന പ്രദേശമടക്കം ദുരിതത്തിലായിരുന്നു. ഇവിടത്തെ 136 നംബര്‍ അമൃതം അംഗൻവാടിക്ക് 15,000 രൂപയുടെ നഷ്ടം ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 60ഓളം വീടുകളില്‍ വെള്ളക്കെടുതി അനുഭവിച്ചെങ്കിലും 23പേരാണ് പ്രദേശത്തുനിന്ന് അപേക്ഷ സമര്‍പ്പിച്ചത്. നഗരം വില്ലേജ് പരിധിയില്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് തഹസില്‍ദാര്‍ ഓഫിസില്‍നിന്ന് അറിയിച്ചത്. എം.കെ. രാഘവന്‍ എം.പി ഇടപെട്ടതിനെത്തുടർന്ന് നടപടിയെടുക്കാമെന്ന കലക്ടറുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എം. അയ്യൂബ്, കോണ്‍ഗ്രസ് സെക്രട്ടറി പ്രശാന്ത് കളത്തിങ്ങല്‍, പരപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് സുല്‍ഫിക്കര്‍, പരപ്പില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് എം.പി.എ. സിദ്ദീഖ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സെബലു റഹ്മാന്‍, മന്‍സൂര്‍, റനീഷ്, മുസ്തഫ, ഫവാസ്, സര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story