Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 6:23 AM GMT Updated On
date_range 11 Sep 2018 6:23 AM GMTകണ്ണുള്ളവർ കാണൂ; കാഴ്ചയില്ലാത്ത മുസ്തഫ െതാട്ടറിഞ്ഞ സങ്കടം
text_fieldsbookmark_border
മീഞ്ചന്ത (കോഴിക്കോട്): ക്ലാസിൽ വരുേമ്പാൾ ഹോം വർക്ക് ചെയ്യാത്തതിനെ കുറിച്ച് വിദ്യാർഥിനിയോട് ചോദിച്ച അധ്യാപകൻ അകക്കണ്ണിെൻറ കാഴ്ചയിൽ തൊട്ടറിഞ്ഞത് കരളലിയിക്കുന്ന ദുരിത ജീവിതം. തെൻറ വിദ്യാർഥിക്ക് മഴയും വെയിലുമേൽക്കാത്ത വീടുപോലുമില്ലെന്ന് അറിഞ്ഞതോടെ ലോകത്തെ വർണക്കാഴ്ചകൾ കാണുന്നവരേക്കാൾ അതൊന്നും കാണാത്ത അദ്ദേഹത്തിെൻറ മനസ്സലിഞ്ഞു. ഇതോടെ ഒരു വീട് എങ്ങനെയെങ്കിലും നിർമിച്ചുകൊടുക്കണമെന്നായി ആഗ്രഹം. പയ്യാനക്കൽ കോയവളപ്പിൽ താമസിക്കുന്ന തെൻറ വിദ്യാർഥിനികൾക്ക് വീട് നിർമിച്ചുനൽകാനുള്ള ശ്രമത്തിലാണ് അധ്യാപകനായ മുസ്തഫ. മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പത്, 10 ക്ലാസുകളിലായി ഇദ്ദേഹം പഠിപ്പിക്കുന്ന കുട്ടികളാണിവർ. പഠനത്തിൽ മിടുക്കരായ കുട്ടികളിൽ ഒരാൾ ഹോം വർക്ക് ചെയ്ത് കൊണ്ടുവരാത്തതിെൻറ കാരണം അന്വേഷിച്ചപ്പോഴാണ് വീടിെൻറ മേൽക്കൂര മേഞ്ഞ ഫ്ലക്സ് മുഴുവൻ കാറ്റിൽ പറന്നുപോയെന്നും പുസ്തകം നനഞ്ഞ് കുതിർന്നുവെന്നും അറിഞ്ഞത്. കാഴ്ചയില്ലെങ്കിലും സാറ് വീടുവരെ ഒന്നുവരണമെന്നും കൈകൊണ്ട് തൊട്ടെങ്കിലും എല്ലാം മനസ്സിലാക്കണമെന്നും പറഞ്ഞ് വിതുമ്പി. അഞ്ചുവർഷമായി ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥിനി ഇതുവരെ ആരെയും അറിയിക്കാത്ത മനോവേദന പങ്കുവെച്ചപ്പോൾ കുട്ടിയെയും കൂട്ടി വീട്ടിൽ പോയി. കൈെകാണ്ട് തൊട്ടുകണ്ട് സത്യം ബോധ്യപ്പെട്ടു. കൂലിവേലക്കാരായ അച്ഛനും അമ്മയും രണ്ടു പെൺമക്കളും കുടികിടപ്പ് കിട്ടിയ രണ്ടുസെൻറ് ഭൂമിയിൽ ഫ്ലക്സ് മേഞ്ഞ കൂരയിലാണ് താമസിക്കുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും ഉറങ്ങുന്നതും പഠനവുമെല്ലാം ഒറ്റ മുറിയിൽ. എല്ലാം മനസ്സിലാക്കിയപ്പോൾ അവരെ സഹായിക്കാൻ സന്മനസ്സുള്ളവരെ കണ്ടെത്തി എത്രയും പെട്ടെന്ന് ഒരു വീടു നിർമിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. ഹെഡ്മിസ്ട്രസ് വി.ജി. ജീതയുടെയും സഹപ്രവർത്തകരുടെയും പി.ടി.എയുടെയും തെൻറ പൂർവ വിദ്യാർഥികളുടെയും പിന്തുണയാണ് മുസ്തഫയുടെ കാരുണ്യത്തിെൻറ കരുത്ത്. മറ്റു പലരും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയുമുണ്ട്. 20 വർഷമായി സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായ മുസ്തഫ ബ്രെയ്ൽ ലിപിയിലുള്ള പുസ്തകം ഉപയോഗിച്ചാണ് പഠിപ്പിക്കുന്നത്. 2012ൽ സംസ്ഥാന സർക്കാർ മികച്ച അംഗപരിമിതർക്കുള്ള അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 15 വർഷം മുമ്പ് പഠിപ്പിച്ച നല്ലളം സ്വദേശിയും കച്ചവടക്കാരനുമായ മുഹമ്മദ് ആസിഫ് അധ്യാപകെൻറ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദന ശക്തിയാണ്. -സലീം പാടത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story