Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കാടംപൊയിൽ...

കക്കാടംപൊയിൽ വാട്ടർതീം പാർക്കിലെ നിർമാണം നിർത്തി​െവക്കാൻ ഉത്തരവ്​

text_fields
bookmark_border
കോഴിക്കോട്: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എ ആരംഭിച്ച വിവാദ വാട്ടർതീം പാർക്കിനെതിരെ നടപടി കർശനമാക്കി ജില്ല ഭരണകൂടം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പഠന റിപ്പോർട്ട് ലഭിക്കുന്നതുവരെ നിർമാണപ്രവർത്തനം ഉടൻ നിർത്തിവെക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു. പാര്‍ക്കി​െൻറ പ്രവര്‍ത്തനം നിര്‍ത്താന്‍ നേരത്തെ നിർദേശം നല്‍കിയിരുന്നു. കനത്തമഴയിൽ പാർക്കിന് സമീപം ഉരുൾപൊട്ടിയതിന് പിന്നാലെ തിരക്കിട്ട് നിർമാണം നടത്തിയത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. പാർക്കി​െൻറ ഉടമസ്ഥാവകാശം അടുത്തിടെ അൻവറി​െൻറ ഭാര്യയുടെ പേരിേലക്ക് മാറ്റിയിരുന്നു. പാര്‍ക്കി​െൻറ പരിസരത്ത് ജലസംഭരണം പാടില്ലെന്നും സംഭരണിയിലെ വെള്ളം പൂർണമായും തുറന്നുവിടണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം നിർദേശിച്ചു. ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധസംഘം വാട്ടർതീം പാർക്ക് സന്ദർശിച്ച ശേഷമാണ് കർശന നടപടിയുണ്ടായത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായാണ് അപകടമേഖലയിൽ നിർമാണം നടത്തിയതെന്ന് സംഘം കെണ്ടത്തി. ഉരുൾപൊട്ടലിനെത്തുടർന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയില്‍ അനുമതിയുള്ള ക്വാറികളുടെ പ്രവര്‍ത്തനം ജില്ല വികസനസമിതി തീരുമാനപ്രകാരം തുടരാൻ യോഗം തീരുമാനിച്ചു. പരാതികളുള്ള മേഖലകളില്‍ ക്വാറികളുടെ പരിശോധന നടത്താൻ സബ് കലക്ടറെ ചുമതലപ്പെടുത്തി. പുതിയ ക്വാറികള്‍ക്കുള്ള അപേക്ഷ പരിഗണിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. റംല, റീജനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുൽ മാലിക്, അസി. കലക്ടര്‍ കെ.എസ്. അഞ്ജു, ജില്ല ഫയര്‍ ഫോഴ്‌സ് ഓഫിസര്‍ രജീഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ലീന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ തുടങ്ങിയവര്‍ പെങ്കടുത്തു. ............ മുറവിളിക്കൊടുവിൽ ഉണർന്ന് ജില്ല ഭരണകൂടം കോഴിക്കോട്: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എ ആരംഭിച്ച വാട്ടർതീം പാർക്കിലെ നിയമലംഘനങ്ങൾ ഒടുവിൽ സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ യു.വി. േജാസിന് നേരിട്ട് ബോധ്യമായി. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതും അശാസ്ത്രീയ നിർമാണപ്രവൃത്തി നടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. സമുദ്രനിരപ്പിൽനിന്ന് 2500 അടി ഉയരമുള്ള മലയിലെ വിവാദ വാട്ടർതീം പാർക്കിൽ ഇൗ വർഷം മൂന്നുതവണ ഉരുൾപൊട്ടിയെങ്കിലും പുറംലോകത്തെ അറിയിച്ചിരുന്നില്ല. ജൂൺ 13, 14 തീയതികളിലാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. നീന്തൽകുളത്തിന് താഴെയും ജലസംഭരണിയുടെ മുകൾഭാഗത്തുമാണ് അന്ന് ഉരുൾപൊട്ടിയത്. തുടർന്ന് ജില്ല ദുരന്തനിവാരണ വിഭാഗം ജൂണിൽ പാർക്കി​െൻറ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടു. പിന്നീട് മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ റിപ്പോർട്ട് നൽകി പാർക്ക് ഉടമയെ വെള്ളപൂശുകയായിരുന്നു. കഴിഞ്ഞമാസത്തെ പേമാരിയിൽ എട്ടിടത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായിട്ടും വിവരങ്ങൾ രഹസ്യമാക്കി. മാധ്യമങ്ങൾ പുറത്തുെകാണ്ടുവന്നതോടെയാണ് ജില്ല ഭരണകൂടം ഇടപെടാൻ നിർബന്ധിതമായത്. പാർക്കിലെ താൽക്കാലിക റോഡും തകർന്നതായി കെണ്ടത്തി. സമീപകാലത്തെ ഉരുൾപൊട്ടലിനെ തുടർന്ന് നീന്തൽക്കുളവും ജനറേറ്റർ സ്ഥാപിച്ച െകട്ടിടവും അപകടാവസ്ഥയിലാണ്. ഇക്കാര്യം കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരിട്ട് ബോധ്യമായി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണ് നീക്കംചെയ്ത് മതിലുകൾ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ കഴിഞ്ഞദിവസംവരെ തകൃതിയായി നടന്നു. നിർമാണ പ്രവർത്തനങ്ങൾക്കടക്കം സ്റ്റോപ് മെമ്മോ ബാധകമാെണന്നിരിക്കെയാണ് പാർക്ക് ഉടമയുടെ ഇൗ നടപടി. നിലമ്പൂരിൽനിന്നുള്ള ഇടതുപക്ഷ എം.എൽ.എയായ അൻവറിനോട് കോൺഗ്രസ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്തും മൃദുസമീപനം സ്വീകരിക്കുകയാെണന്ന ആേക്ഷപം ശക്തമാണ്. ജില്ല കലക്ടറോടൊപ്പം സബ് കലക്ടർ വി. വിഘ്നേശ്വരി, ദുരന്തനിവാരണ വിഭാഗം െഡപ്യൂട്ടി കലക്ടർ കെ. റംല, ജിയോളജിസ്റ്റ് ടി. മോഹനൻ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story