Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2018 5:47 AM GMT Updated On
date_range 8 Sep 2018 5:47 AM GMTറിഫായത്ത് എത്തി പ്രകൃതിദുരന്തത്തിെൻറ അനുഭവം പങ്കുവെക്കാൻ
text_fieldsbookmark_border
കൂട്ടാലിട: പ്രകൃതിദുരന്തത്തിെൻറ നടുക്കുന്ന ഓർമകൾ പങ്കുവെക്കാൻ കട്ടിപ്പാറ ഗ്രാമപഞ്ചായത്തംഗവും പരിസ്ഥിതി പ്രവർത്തകനുമായ റിഫായത്ത് കൂട്ടാലിടയിലെത്തി. ചെങ്ങോടുമല കരിങ്കൽ ഖനന മാഫിയയിൽനിന്നും സംരക്ഷിക്കാൻ നാട്ടുകാർ നടത്തുന്ന രാപ്പകൽ സമരത്തിൽ പങ്കെടുത്താണ് കരിഞ്ചോല മലയിലെ ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. ചെങ്ങോടുമലയെ കരിങ്കൽ ഖനന മാഫിയക്ക് വിട്ടുകൊടുത്താൽ കരിഞ്ചോലമല ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് റിഫായത്ത് ചൂണ്ടിക്കാട്ടി. കരിഞ്ചോലമലയിൽ മാഫിയ താവളമൊരുക്കിയത് ആടു ഫാമിെൻറ പേരിലാണ്. എന്നാൽ, ചെങ്ങോടുമലയിൽ മഞ്ഞൾ കൃഷിയുടെ പേരുപറഞ്ഞാണ് ഖനന മാഫിയ പിടിമുറുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story