Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 5:35 AM GMT Updated On
date_range 7 Sep 2018 5:35 AM GMTമാവൂരിൽ പ്രളയബാധിതരുടെ പട്ടികയിൽനിന്ന് അർഹതപ്പെട്ടവരെ ഒഴിവാക്കിയെന്ന് ആക്ഷേപം
text_fieldsbookmark_border
മാവൂർ: പ്രളയബാധിതരുടെ പട്ടികയിൽനിന്ന് നിരവധിപേരെ റവന്യൂ അധികൃതർ ഒഴിവാക്കിയെന്ന് ആക്ഷേപം. മാവൂർ ഗ്രാമപഞ്ചായത്തിൽ 300 ലേറെ പേരെ ആനുകൂല്യം നൽകുന്നതിൽനിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപമുയർന്നത്. വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട 1375 പേരുടെ പട്ടികയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ വില്ലേജ് ഒാഫിസർക്ക് കൈമാറിയത്. എന്നാൽ, ഒട്ടേറെ പേരെ വില്ലേജ് അധികൃതർ ആനുകൂല്യത്തിൽനിന്ന് തടഞ്ഞതായാണ് പരാതി. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം ലഭിച്ചിട്ടില്ല. ചെറുപുഴയുടെ തീരത്തുള്ള കുറ്റിക്കടവ്, ചെറുപ്പ ഭാഗങ്ങളിൽ ഏറെ ഭയാനകമായ രീതിയിലാണ് വെള്ളം കയറിയിരുന്നത്. നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രവർത്തനം കൊണ്ടാണ് അപകടം ഇല്ലാതെ ആളുകളെ രക്ഷപ്പെടുത്താനായത്. ഒന്നാം നില പൂർണമായി വെള്ളത്തിൽ മുങ്ങിയ വീടുകൾപോലും ആനുകൂല്യത്തിന് അർഹരായവരുടെ പട്ടികയിൽനിന്ന് പുറത്താണ്. കുറ്റിക്കടവ് നാലാം വാർഡിൽ കെ.പി. അബ്ദുല്ലയുടെ വീട് ഇതിന് ഉദാഹരണമാണ്. വീട് പാടെ മുങ്ങിയിരുന്നു. ഒന്നര മാസത്തിനുള്ളിൽ തുടർച്ചയായി മൂന്നു തവണ വെള്ളം കയറിയ ഈ വീട്ടുകാർ പ്രളയബാധിതരുടെ പട്ടികയിൽനിന്ന് പുറത്താണ്. അർഹതപ്പെട്ടവരെ തടഞ്ഞതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അനർഹരെ ഒഴിവാക്കി , അർഹതപ്പെട്ട മുഴുവൻ ആളുകളെയും പട്ടികയിൽപെടുത്താൻ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് കലക്ടർക്കും ഡിസാസ്റ്റർ മാനേജ്മെൻറിനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, അനർഹരായവർ പട്ടികയിൽെപട്ടതായും ആക്ഷേപമുണ്ട്. photo mvr vellam പ്രളയബാധിതരുടെ പട്ടികയിൽനിന്നു തള്ളിയ മാവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കുറ്റിക്കടവ് കെ.പി. അബ്ദുല്ലയുടെ വീടിെൻറ വെള്ളപ്പൊക്കസമയത്തെ ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story