Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:20 AM IST Updated On
date_range 6 Sept 2018 11:20 AM ISTദാനിഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsbookmark_border
കുറ്റ്യാടി: വടക്കുമ്പാടിന് സമീപം ബൈക്കപകടത്തിൽ മരിച്ച ചെറിയകുമ്പളത്തെ എസ്.എൻ. ഷാനവാസിെൻറ മകനും മേപ്പയൂർ സലഫ ി കോളജ് ഡിഗ്രി വിദ്യാർഥിയുമായ ദാനിഷ് ഷാനവാസിന് (19) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ മൃതദേഹം കാണാൻ കോളജ് വിദ്യാർഥികളും അധ്യാപകരുമടക്കം വൻ ജനാവലിയാണ് എത്തിയത്. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിലും നിരവധി പേർ പങ്കെടുത്തു. കോളജ് തെരഞ്ഞെടുപ്പിന് ശേഷമുള്ള വിജയാഹ്ലാദ പരിപാടികൾ കഴിഞ്ഞ് മേപ്പയൂരിലെ ബന്ധുവീടുകൾ സന്ദർശിച്ച ശേഷം വീട്ടിലേക്ക് വരുന്നവഴി ബൈക്ക് മറിഞ്ഞ് തലക്ക് പരിക്കേറ്റാണ് മരണം. ബിസിനസ് ആവശ്യാർഥം ഡൽഹിയിലായിരുന്ന ഷാനവാസ് മരണവിവരമറിഞ്ഞ് നാട്ടിലെത്തി. ബൈക്ക് യാത്ര അപകടം വരുത്തുമെന്ന മുൻവിധിയുള്ളതിനാൽ മകനോട് ബൈക്ക് ഓടിക്കരുതെന്ന് കർശന നിർദേശം നൽകിയാണത്രെ പിതാവ് ഷാനവാസ് ഡൽഹിക്കു പോയത്. എന്നാൽ, കോളജ് തെരഞ്ഞെടുപ്പ് കാരണം മുൻകൂട്ടി അനുവാദം വാങ്ങി പോകുകയായിരുന്നത്രെ. കോളജിൽ ഒന്നാം വർഷക്കാരനാണെങ്കിലും സീനിയർ വിദ്യാർഥികളെ പോലും ദാനിഷ് സുഹൃദ് വലയത്തിലാക്കിയിരുന്നു. ട്രാവൽ ആൻഡ് ടൂറിസമായിരുന്നു ദാനിഷിെൻറ വിഷയം. പ്രാദേശിക ചരിത്രകാരൻ പി. സൂപ്പിയുടെ പൗത്രനാണ്. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് വീട്ടിലെത്തി അന്ത്യോചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story