Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 5:45 AM GMT Updated On
date_range 31 May 2018 5:45 AM GMTനിപ: വവ്വാൽ സാമ്പിൾ ശേഖരിച്ചു; ഭോപാലിലേക്ക് ഇന്നയക്കും
text_fieldsbookmark_border
കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതൽ വവ്വാലുകളുടെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചു. വൈറസ് തുടക്കത്തിൽ പടർന്നുപിടിച്ച പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിൽ നിന്നാണ് വവ്വാലുകളെ വലവെച്ച് പിടിച്ചത്. ഇതിൽ മൂന്നെണ്ണം പഴംതീനി വവ്വാലുകളാണ്. ദയാവധം ചെയ്ത് ഡ്രൈ ഐസിൽ സൂക്ഷിച്ച ഇവയെയാണ് വ്യാഴാഴ്ച ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയക്കുക. ഇതോടൊപ്പം വവ്വാലിെൻറ കാഷ്ഠം, മൂത്രം എന്നിവയുടെ സാമ്പിളും ലാബിലേക്കയക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ പരിശോധന ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. മോഹൻദാസ് അറിയിച്ചു. വൈറസിെൻറ ഉറവിടം കെണ്ടത്തുന്നതിനായി കഴിഞ്ഞയാഴ്ച നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ പുതിയ വീട്ടിലെ ഉപയോഗശൂന്യമായ കിണറിൽനിന്ന് പ്രാണിതീനി വവ്വാലുകളെ ശേഖരിച്ച് ഭോപാലിലേക്കയച്ചിരുന്നു. എന്നാൽ, ഇവയുടെ ഫലം നെഗറ്റിവ് ആണെന്നാണ് പരിശോധനയിൽ വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story