Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 5:26 AM GMT Updated On
date_range 31 May 2018 5:26 AM GMTപുത്തഞ്ചേരിയില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്
text_fieldsbookmark_border
ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരി 12ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. പുത്തഞ്ചേരി ഗവ. എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകളിലായി വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1311 വോട്ടര്‍മാരില്‍ 787 പേര്‍ സ്ത്രീകളാണ്. പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു ഉദ്യോഗസ്ഥരെയാണ് ഒരു ബൂത്തില്‍ നിയമിച്ചിരിക്കുന്നത്. രമ കൊട്ടാരത്തില്‍-എല്‍.ഡി.എഫ്, രൂപേഷ് പയങ്കൂല്‍-യു.ഡി.എഫ്, ശ്രീധരന്‍ ചാലൂർ-ബി.ജെ.പി, കെ. രജനീഷ്-സ്വത. എന്നിവരാണ് ജനവിധി തേടുന്നത്. വോട്ടെണ്ണല്‍ ജൂണ്‍ ഒന്നിന് ഉള്ള്യേരി പഞ്ചായത്ത് സാമൂഹിക വികസനകേന്ദ്രത്തില്‍ നടക്കും. കല്ലകത്തു ബീച്ച് വിനോദസഞ്ചാര ഭൂപടത്തിലേക്ക് നന്തിബസാർ: ജില്ലയിലെ മൂടാടി, തിക്കോടി പഞ്ചായത്തുകളിൽപെട്ട കോടിക്കലിൽനിന്നു തുടങ്ങുന്ന കല്ലകത്ത് ഡ്രൈവിങ് ബീച്ച് വിനോദസഞ്ചാര ഭൂപടത്തിലേക്ക്. ജില്ലയിലെ ഏറ്റവും നീളംകൂടിയ കടൽത്തീരമാണിത്. ദേശീയപാതയിൽ പഞ്ചായത്തു ബസാറിൽനിന്നു വെറും ഒന്നരകി.മീറ്റർ മാത്രം ദൂരമുള്ള കടപ്പുറം ഡ്രൈവിങ് ബീച്ചിനെ ടൂറിസം മേഖലയിലേക്കുയർത്താൻ ഗ്രാമപഞ്ചായത്ത് അധികൃതർ ടൂറിസം ഡിപ്പാർട്മെൻറിന് പ്രോജക്ട് സമർപ്പിച്ചിരിക്കയാണ്. 2015 മുതൽ ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. സർക്കാർ ഭൂമി ഉപയോഗപ്പെടുത്തി ഡ്രൈവിങ് ബീച്ചിനാവശ്യമായ എല്ലാ സാങ്കേതികത്വവും ഒരുക്കാനാണു പദ്ധതി. ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ 10 എക്കർ സർക്കാർ ഭൂമി ഉപയോഗപ്പെടുത്തി പ്രോജക്ട് നടപ്പാക്കുമെന്നു എം.എൽ.എ കെ. ദാസൻ പറഞ്ഞിരുന്നു. സാധാരണക്കാരെ ആകർഷിക്കുന്നതിന് ബാഡ്മിൻറൺ, വോളിബാൾ കോർട്ട് കൂടി പ്രോജക്ടിലുൾപ്പെടുത്തിയിട്ടുണ്ട്. കടൽത്തീരത്തുകൂടിയുള്ള ഡ്രൈവിങ് ആഗ്രഹിക്കുന്ന സാധാരണക്കാരും ടൂറിസ്‌റ്റുകളും വൈകുന്നേരങ്ങളിൽ പതിവായി എത്താറുണ്ട്. പ്രകൃതിരമണീയമായ ഭൂപ്രദേശവും, പ്രത്യേക രീതിയിലുള്ള മണൽത്തിട്ടയും ആഴംകുറഞ്ഞ വെള്ളക്കെട്ടുകളും ബീച്ചിെൻറ പ്രത്യേകതകളാണ്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മുഴുപ്പിലങ്ങാട് ബീച്ചിന് ശേഷം നാട്ടിലെ രണ്ടാമത്തെ ഡ്രൈവിങ് ബീച്ചായി കല്ലകത്ത് മാറും. ഇതിന് പ്രദേശവാസികൾ പൂർണ പിന്തുണയുമായി മുമ്പന്തിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story