Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിട്ടി തട്ടിപ്പ്​:...

ചിട്ടി തട്ടിപ്പ്​: രണ്ടു​ കോടിയോളം രൂപയുമായി ഉടമ മുങ്ങിയതായി പരാതി

text_fields
bookmark_border
ബാലുശ്ശേരി: ചിട്ടി തട്ടിപ്പ് നടത്തി രണ്ട് കോടിയോളം രൂപയുമായി ചിട്ടിയുടമ മുങ്ങിയതായി പരാതി. ബാലുശ്ശേരി ആസ്ഥാനമായുള്ള ശ്രീലകം ചിട്ടി എം.ഡി. വിജീഷ് കാലക്കീഴ് മുങ്ങിയതായാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇടപാടുകാർ പരാതിപ്പെട്ടത്. വിവിധ കേന്ദ്രങ്ങളിലായി 20ഒാളം ശാഖകൾ ശ്രീലകം ചിട്ടിയുടെ പേരിൽ പ്രവർത്തിച്ചിരുന്നു. എം.ഡി മുങ്ങിയതോടെ എല്ലാ ഒാഫിസുകളും അടച്ചുപൂട്ടിയിരിക്കയാണ്. ആദ്യം കോഴിക്കോട് നടക്കാവിലായിരുന്ന എം.ഡി ഒാഫിസ് പിന്നീട് ബാലുശ്ശേരി അറപ്പീടികയിലേക്ക് മാറ്റുകയായിരുന്നു. ബാലുശ്ശേരി കാട്ടാമ്പള്ളി സ്വദേശിയായ എം.ഡി 2017 ജൂലൈയിൽ മറ്റൊരു കേസിൽ അറസ്റ്റിലായതിനാൽ 15 ദിവസത്തോളം റിമാൻഡിലായിരുന്നു. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ മുങ്ങിയതെന്ന് ചിട്ടിയിൽ ചേർന്ന് വഞ്ചിതരായവർ പറഞ്ഞു. ചിട്ടിയിൽ ചേർന്നവർ പലരും പാവപ്പെട്ട വിഭാഗത്തിൽപെട്ടവരാണ്. കൂലിപ്പണിയുള്ളവരും രോഗികളും ചിട്ടിയിൽ ചേർന്ന് വഞ്ചിതരായിട്ടുണ്ട്. ഗൾഫിൽ ജോലിയുള്ളവർ വീടുപണിക്കായി സ്വരുക്കൂട്ടിയ പണവും നഷ്ടപ്പെട്ടതിലുണ്ട്. വഞ്ചിതരായ 86 പേർ കഴിഞ്ഞദിവസം ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ യോഗംചേർന്ന് ആക്ഷൻ കമ്മിറ്റിക്ക് രൂപംകൊടുത്തു. 30 ലക്ഷം മുതൽ 25,000 വരെയുള്ള സംഖ്യകൾ കിട്ടാനുള്ളവരായിരുന്നു ഇവരിലധികവും. 1.86 കോടി രൂപ യോഗത്തിൽ പെങ്കടുത്തവർക്കുതന്നെ കിട്ടാനുണ്ട്. 19 പേർ യോഗത്തിൽ പെങ്കടുക്കാനെത്തിയിരുന്നില്ല. വിജയൻ മുക്കം അധ്യക്ഷത വഹിച്ചു. ആർ.കെ. മനോജ്, സി.കെ. പ്രദീപ്, രഘുനാഥൻ പേരാമ്പ്ര, സുന്ദരൻ പന്നിക്കോട്, മനോജ് മേപ്പയൂർ, രമേശൻ കരുമല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story