Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:35 AM GMT Updated On
date_range 23 May 2018 5:35 AM GMTപാറകൾ പൊട്ടിച്ച് ഗതിമാറ്റം; കണ്ണീർചാലായി പാറത്തോട്
text_fieldsbookmark_border
മുക്കം: മൈസൂർ മലയിൽനിന്ന് ഉത്ഭവിക്കുന്ന പാറത്തോടിെൻറ പാറകൾ പൊട്ടിച്ച് ഗതിമാറ്റം നടത്തിയ നിലയിൽ. പാറത്തോട് ഫാത്തിമ എസ്റ്റേറ്റ്, പന്നിമുക്ക്, മുരിങ്ങംപുറായി, ആനയാകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ ഒരുകാലത്ത് ജലത്തിന് ആശ്രയിച്ചിരുന്ന പാറത്തോടിനാണ് ഇൗ ഗതി. സംസ്ഥാന സർക്കാറിെൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞാഴ്ച കാരശ്ശേരി പഞ്ചായത്തിൽ നടത്തിയ നീർത്തട സർവേയിലാണ് തോടിെൻറ ശോച്യാവസ്ഥ തെളിഞ്ഞത്. മുക്കത്തെ വെൻഡ് പൈപ്പ് പാലത്തിെൻറ മുകളിലെ ചെറുപുഴയിലേക്കാണ് പാറത്തോട് പതിക്കുന്നത്. പാറത്തോട്- പന്നിമുക്ക് പ്രദേശങ്ങളിൽ കരിങ്കൽ ക്വാറികളുടെ വരവോടെ സാവധാനത്തിൽ തോട്ടിലെ വെള്ളം കുറഞ്ഞുതുടങ്ങി. ചട്ടങ്ങൾ പാലിക്കാതെ പതിനെട്ടാംപടി പ്രദേശത്ത് തോടുതന്നെ പൊട്ടിച്ചുനീക്കിയതോടെയാണ് നാശത്തിെൻറ തുടക്കം. ദിശമാറിയുള്ള ഗതിമാറ്റം നാട്ടുകാരെയും പരിസ്ഥി പ്രവർത്തകരെയുംം ഏറെ സങ്കടപ്പെടുത്തിയിരിക്കയാണ്. തോടു നിരപ്പിൽനിന്ന് താഴ്ഭാഭാഗത്ത് ഖനനം പാടില്ലെന്നിരിക്കെ പലയിടത്തും പാറപൊട്ടിച്ചിടുന്നു. പാറകളിലേൽക്കുന്ന വിള്ളൽ മൂലം മൈസൂർ മല പാറത്തോട് ഭാഗങ്ങളിലുള്ള കിണറുകളിലെ വെള്ളത്തിെൻറ സമനിലയെ സാരമായി ബാധിച്ചെന്നും ഭൂഗർഭജലം താഴ്ന്നുവെന്നും പരാതിയുണ്ട്. ക്വാറികളിൽ നിന്നും എം സാൻഡ് യൂനിറ്റുകളിൽ നിന്നും മലിനജലവും മാലിന്യവും തോട്ടിലേക്ക് പുറന്തള്ളാൻ തുടങ്ങിയതോടെ ജലക്ഷാമവും നേരിടുന്നു. ലാറ്റക്സിൽനിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം തോട്ടിലേക്ക് പുറന്തള്ളുന്നതും പാറതോടിെൻറ നാശത്തിന് ആക്കംകൂട്ടി. മഴക്കാലത്തുപോലും തോടിൽ വെള്ളമില്ലാതെ സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story