Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:32 AM GMT Updated On
date_range 21 May 2018 5:32 AM GMTപനിമരണം: മണിപ്പാൽ വൈറസ് റിസർച് സെൻറർ ഡയറക്ടർ സന്ദർശിച്ചു
text_fieldsbookmark_border
പേരാമ്പ്ര: നിപ വൈറസ് ബാധയെ തുടർന്ന് കുടുംബത്തിലെ മൂന്നു പേർ മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ മണിപ്പാൽ വൈറസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുൺകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് ബന്ധുക്കളെ പരിശോധിക്കുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മരണം നടന്ന വീട്ടിലെ വളർത്തുമുയലിെൻറ സ്രവങ്ങളും പരിശോധനെക്കടുത്തു. രണ്ടു മുയലുകൾ കുറച്ച് ദിവസം മുേമ്പ ചത്തിരുന്നു. ഇതേതുടർന്നാണ് ഇവയെ നിരീക്ഷിക്കുന്നത്. കിണറുകളിലെ വെള്ളവും പരിശോധനെക്കടുത്തിട്ടുണ്ട്. മരിച്ച സഹോദരങ്ങളുടെ ഉമ്മയെയും അനുജനെയും സംഘം പരിശോധിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോ. അരുൺകുമാർ പറയുന്നത്. ഇപ്പോൾ ഒരു കുടുംബത്തിനു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നേരേത്ത ശേഖരിച്ച സാമ്പിളുകളടക്കം മണിപ്പാലിലും പുണെയിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധന നടത്തി രോഗകാരിയായ വൈറസിനെ എത്രയും പെട്ടെന്ന് തിരിച്ചറിയുമെന്നും ഡോക്ടർ അറിയിച്ചു. അതേസമയം, കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സൂപ്പിക്കടയിൽ പരിശോധന നടത്തി. 60 പേരെ പരിശോധിച്ചതിൽ 11 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. വെള്ളിയാഴ്ച 20 പേരുടെയും ശനിയാഴ്ച 107 പേരുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു. 7, 8, 9, 10 വാർഡുകളിലെ സർവകക്ഷി യോഗം പന്തിരിക്കരയിൽ നടത്തി. ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. മരിച്ച സഹോദരങ്ങളുടെ പിതാവ് വളച്ചുകെട്ടിയിൽ മൂസ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ച സ്വാലിഹിെൻറ ഭാര്യ ആത്തിഫ എറണാകുളം അമൃത ആശുപത്രിയിലും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story