Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 5:29 AM GMT Updated On
date_range 7 May 2018 5:29 AM GMTകാലിക്കറ്റിൽ മൂല്യനിർണയ ക്യാമ്പിൽ അധ്യാപകരെത്തുന്നില്ല
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ അധ്യാപക ക്ഷാമം. അവസാനവർഷത്തെയും രണ്ടാം സെമസ്റ്ററിെൻറയും മൂല്യനിർണയ ക്യാമ്പുകളാണ് അഞ്ചു ജില്ലകളിലെ 70ഒാളം കോളജുകളിൽ മേയ് മൂന്നു മുതൽ ആരംഭിച്ചത്. ഇവിടെ അധ്യാപകരുടെ ഹാജർനില 60 ശതമാനത്തിൽ താഴെയാണ്. ചൊവ്വാഴ്ച തീരേണ്ട ക്യാമ്പുകൾ വീണ്ടും നീട്ടാനാണ് സാധ്യത. ഫലം വൈകാനും ഇത് ഇടയാക്കും. എട്ടുലക്ഷത്തോളം ഉത്തരക്കടലാസുകൾ 3000ത്തോളം അധ്യാപകർ മൂല്യനിർണയം നടത്തേണ്ടതുണ്ട്. സ്വാശ്രയ കോളജ് അധ്യാപകർ വേതനം ലഭിക്കാത്തതിനാൽ ബഹിഷ്കരണം പ്രഖ്യാപിച്ചിരുെന്നങ്കിലും ചർച്ചയിലൂടെ താൽക്കാലികമായി പരിഹരിക്കപ്പെട്ടിട്ടുണ്ട്. അവധിക്കാല ശമ്പളം ലാഭിക്കുന്നതിന് പല സ്വാശ്രയ മാനേജ്മെൻറും അധ്യാപകരെ പിരിച്ചുവിട്ടത് ഹാജർനില കുറയാൻ കാരണമായിട്ടുെണ്ടന്ന് സ്വാശ്രയ അധ്യാപക സർവകലാശാല കൺവീനർ കെ.പി. അബ്ദുൽ അസീസ് പറഞ്ഞു. യു.ജി.സി ശമ്പളം നൽകാത്തതിനാൽ സർവകലാശാലക്ക് ഇത്തരം അധ്യാപകർക്ക് നിർബന്ധിത ഉത്തരവ് നൽകാൻ കഴിയുന്നില്ല. അധ്യാപകരെ അയച്ചില്ലെങ്കിൽ പരീക്ഷ സെൻറർ റദ്ദാക്കുമെന്ന് സ്ഥാപന മാനേജ്മെൻറുകളെ അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 14 പരീക്ഷ സെൻറർ റദ്ദാക്കിയിരുെന്നങ്കിലും വേനലവധിക്കാലത്ത് അധ്യാപകരെ പിരിച്ചുവിടിെല്ലന്ന ഉറപ്പിന്മേൽ പരീക്ഷകേന്ദ്രം പുനഃസ്ഥാപിച്ചു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story