Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറുവണ്ണൂർ...

ചെറുവണ്ണൂർ വില്ലേജിെൻറ ചുറ്റുമതിൽ നിർമാണം പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ തടഞ്ഞു

text_fields
bookmark_border
പേരാമ്പ്ര: ചെറുവണ്ണൂർ വില്ലേജ് ഓഫിസിെൻറ ചുറ്റുമതിൽ നിർമാണം പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ തടഞ്ഞു. ഈ മാസം 15ന് കോൺട്രാക്ടർ സാധനങ്ങൾ ഇറക്കുമ്പോഴാണ് തടഞ്ഞത്. വില്ലേജ് ഒാഫിസിെൻറ പിൻഭാഗത്തായുള്ള കൃഷിഭവൻ, സുഭിക്ഷ എന്നീ സ്ഥാപനങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുമെന്ന് കാണിച്ചാണ് പ്രവൃത്തി തടഞ്ഞത്. കൂടാതെ, വില്ലേജ് ഓഫിസ് സ്ഥലത്തിെൻറ ഒരുഭാഗത്തുകൂടി പഞ്ചായത്ത് ഓഫിസിലേക്കുള്ള വഴിയും അഗ്രോ സർവിസ് സെൻററിെൻറ വർക്കിങ് ഷെഡിലേക്കുള്ള വഴിയും ഉണ്ടെന്നാണ് പ്രസിഡൻറിെൻറ വാദം. ഈ സ്ഥലത്തിെൻറ തൊട്ടുപിറകിൽ പഞ്ചായത്ത് ബസ്സ്റ്റാൻഡും നിർമിക്കുമെന്നും പറയുന്നു. അതുകൊണ്ട് വഴിക്കുള്ള സ്ഥലം ഒഴിവാക്കി ബാക്കി കെട്ടി സംരക്ഷിക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്. എന്നാൽ, സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയിലേക്ക് വാഹനം പ്രവേശിക്കാനുള്ള വഴിയൊരുക്കാനാണ് പ്രസിഡൻറ് ഇടപെട്ടതെന്നാണ് വില്ലേജ് ഒാഫിസർ തഹസിൽദാർക്ക് നൽകിയ വിശദീകരണം. വില്ലേജ് ഒാഫിസിനു ചുറ്റുമതിൽ നിർബന്ധമാണെന്നും പ്രവൃത്തി തടഞ്ഞാൽ തുക ലാപ്സാവുമെന്നും ഇതിെൻറ ഉത്തരവാദിത്തം പഞ്ചായത്ത് പ്രസിഡൻറിനായിരിക്കുമെന്നുമാണ് തഹസിൽദാർ നൽകിയ കത്തിൽ പറയുന്നത്. പഞ്ചായത്ത് ഒാഫിസിെൻറ അറ്റകുറ്റ പ്രവൃത്തി നടത്തുമ്പോൾ എടുത്ത മണ്ണ് വില്ലേജ് ഒാഫിസിനു മുന്നിൽ നിക്ഷേപിച്ചത് മാറ്റണമെന്നാവശ്യപ്പെട്ട് വില്ലേജ് ഒാഫിസറും പ്രസിഡൻറിന് കത്ത് നൽകിയിട്ടുണ്ട്. ചെറുവണ്ണൂരിലെ ഈ രണ്ട് സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള വാശി കാരണം ജനങ്ങളാണ് ദുരിതത്തിലാവുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story